തലയോലപ്പറമ്പ് : പുതിയ തലമുറയിലെ ചലച്ചിത്രകാരന്മാര് സിനിമയെപ്പറ്റി പരാമര്‍ശം നടത്തുമ്പോള്‍ സിനിമ എന്താണെന്ന സത്യം മനസ്സിലാക്കണമെന്ന് തിരക്കഥാകൃത്ത് ജോണ്‍പോള്‍. തലയോലപ്പറമ്പ് ഡി.ബി കോളേജില്‍ യുജിസി സഹായത്തോടെ ‘ന്യൂ ജനറേഷന് സിനിമയിലെ സാംസ്കാരിക വിനിമയം’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ത്രിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികലമായ കലാ സൃഷ്ടികളാണ് സിനിമയെ നശിപ്പിക്കുന്നത്. പ്രപഞ്ചത്തിലെ സൃഷ്ടാവിനെ മലയാള സിനിമയില്‍ അനശ്വരമാക്കിയത് വൈക്കം മുഹമ്മദ് ബഷീറാണ്. പ്രപഞ്ചമെന്ന ഭാഷയെയാണ് ബഷീര്‍ എഴുതിയത്. മതിലിനപ്പുറത്ത് സിനിമയെ കൊണ്ടുവന്ന് മലയാള സിനിമയ്ക്ക് തനതായ സംസ്ക്കാരം നല്‍കിയത് ബഷീറാണെന്നും ജോണ്‍പോള്‍ കൂട്ടിച്ചേര്‍ത്തു.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി. പത്മനാഭപിള്ള അധ്യക്ഷത വഹിച്ചു. ബഷീറിന്റെ മകന് അനീസ് ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. എം.ജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. കെ.എസ് ഇന്ദു, നാക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.വി സജിലാല്‍, വകുപ്പ് മേധാവി പ്രൊഫ. എന്‍. സത്യകുമാര്‍, മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. എസ്.ലാലിമോള്‍, ഡോ.അംബിക എ.നായര്‍, ജി.രമ്യ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ജോണ്‍പോള്‍, ഡോ.കെ.എസ് രാധകൃഷ്ണന് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. സംവിധായകന് സുദേവന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: