കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈ സീസണിലെ കേരളത്തിന്റെ മത്സരങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്നിന് തുടക്കം. ആദ്യ കളിയില്‍ ശ്രീനഗറില്‍ ജമ്മു കശ്മീര്‍ എതിരാളികള്‍. സഞ്ജു വി. സാംസന്റെ നേതൃത്വത്തിലുള്ള ടീമില്‍ രണ്ടു പുതുമുഖങ്ങള്‍, അഹമ്മദ് ഫര്സീന്, ഫാബിദ് ഫാറൂഖ് അഹമ്മദ് എന്നിവര്‍.
കേരളത്തിന്റെ ഹോം മത്സരങ്ങള്‍ക്ക് പെരിന്തല്‍മണ്ണ സ്റ്റേഡിയം വേദി. ഒക്ടോബര്‍ 15 ന് ജാര്‍ഖണ്ഡിനെതിരെയും നവംബര്‍ ഏഴിന് ത്രിപുരക്കെതിരെയും നവംബര്‍ 23ന് സൗരാഷ്ട്രക്കെതിരെയും ഡിസംബര്‍ ഒന്നിന് ഹിമാചല്‍ പ്രദേശിനെതിരെയുമുള്ള മത്സരങ്ങള്‍ പെരിന്തല്‍മണ്ണയില്‍. ഒക്ടോബര്‍ എട്ടിന് ഹൈദരാബാദില്‍ ഹൈദരാബാദിനെയും, 22ന് ദല്‍ഹിയില്‍ സര്‍വീസസിനെയും, നവംബര്‍ 15ന് ഗോവയില്‍ ഗോവയെയും കേരളം നേരിടും.
മറ്റ് ടീമംഗങ്ങള്‍: വി.എ. ജഗദീഷ്, അക്ഷയ് കോടോത്ത്, രോഹന് പ്രേം, സച്ചിന് ബേബി, റൈഫി വിന്‍സെന്റ് ഗോമസ്, മോനിഷ്. എസ്.കെ, സന്ദീപ് വാര്യര്‍, നിദീഷ്. എം.ഡി, നിയാസ്. എന്‍, റോബര്‍ട്ട് ഫെര്‍ണാïസ്, നിഖിലേഷ് സുരേന്ദ്രന്, അക്ഷയ് ചന്ദ്രന്. ജയേഷ് ജോര്‍ജ് മാനേജര്‍, പി. ബാലചന്ദ്രന് പരിശീലകന്, ടിനു യോഹന്നാന് ബൗളിങ്ങ് പരിശീലകനും, എസ്. ബാബു ഫീല്‍ഡിങ്ങ് കോച്ചുമാണ്. ഫിസിയോ തോമസ് ചെറിയാന്. വീഡിയോ അനലിസ്റ്റ് ആരോണ്‍ തോമസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: