ആലുവ: അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടിയോളം രൂപ വിലവരുന്ന 1.700 കിലോ ബ്രൗ ണ്ഷുഗര് കുവൈറ്റിലേയ്ക്ക് കയറ്റി അയക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി എക്സൈസ് പിടിയിലായി. ആലുവ മറിയപ്പടി കൂട്ടുങ്ങല്പറമ്പില് ഇബ്രാഹിം (28) ആണ് പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എ.എസ്. രഞ്ജിത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐ: കെ. ശശികുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ആലുവയിലെ അഭിഭാഷകനെ കാണാനായി സഹോദരനോടൊപ്പം എത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് വച്ചാണ് ഇബ്രാഹിം പിടിയിലായത്.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. ഇബ്രാഹിമിന്റെ െ്രെഡവര്‍ ആലങ്ങാട് തിരുവാല്ലൂര്‍ സ്വദേശി സിന്റോ (29), എടത്തല ഉള്ളാടത്ത് വീട്ടില്‍ മുഹമ്മദ് ആമീന്‍ (39) എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇബ്രാഹിം ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ എക്സൈസ് സംഘം നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: