വാഷിംഗ്ടണ്‍: ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട മുന്‍ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന് ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കകം മൂന്നു ലക്ഷത്തോളം ഫോളോവേഴ്സിനെയാണു സ്നോഡനു ലഭിച്ചത്.
സ്നോഡന് ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതാകട്ടെ ഒരു അക്കൗണ്ട് മാത്രം. സ്നോഡനായി വലവിരിച്ച അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയെ ആണ് സ്നോഡന് ട്വിറ്ററില്‍ ആദ്യം ഫോളോ ചെയ്തതെന്നാണ് ശ്രദ്ധേയം. കാന്‍ യു ഹിയര്‍ മി നൗ എന്നാണു സ്നോഡന് ആദ്യം ട്വീറ്റ് ചെയ്തത്.
ട്വീറ്റ് കണ്ടപ്പോള്‍ ആദ്യം ഞെട്ടിയത് അമേരിക്കയാണ്. കാരണം മറ്റൊന്നുമല്ല അമേരിക്കയെ വിറപ്പിച്ച എഡ്വേര്‍ഡ് സ്നോഡന് ആകെ ഫോളോ ചെയ്യുന്നത് അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയെ മാത്രമാണ്. മുമ്പ് സര്‍ക്കാരില്‍ ജോലി ചെയ്തിരുന്നു, ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായും എന്നാണ് സ്നോഡനെ പ്രൊഫൈല്‍ സ്റ്റാറ്റസ്.
ഇതിനിടയില്‍ ട്വിറ്റര്‍ അക്കൗണ്ട് വെരിഫൈഡും ആയി. ഇത്ര വേഗത്തില്‍ ലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്ന ആദ്യ വ്യക്തിയായി സ്നോഡന്. നാല് മണിക്കൂറില്‍ ഒരു ലക്ഷം ഫോലോവേഴ്സിനെ ലഭിച്ച ടിവി താരം കയ്തിലിന് ജെന്നറുടെ റെക്കോര്‍ഡ് അങ്ങനെ പഴങ്കഥയായി. ഇപ്പോള്‍ സ്നോഡന്റെ ഫോളോവേഴ്സിന്റെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു.
ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹൂ, ഫെയ്സ്ബുക്ക് തുടങ്ങിയ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സര്വെറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തുന്നുവെന്ന വിവരം പുറത്ത് കൊണ്ടുവന്നത് സ്നോഡനായിരുന്നു. സിഐഎ ഉദ്യോഗസ്ഥനായ സ്നോഡന് പിന്നീട് റഷ്യയില്‍ അഭയം തേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: