മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക മിസൈല്‍വേധ യുദ്ധക്കപ്പല്‍ ‘കൊച്ചി’ രാജ്യത്തിനു സമര്‍പ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കപ്പലിന്റെ കമ്മീഷനിംഗ് നിര്‍വഹിച്ചു.
ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്പന ചെയ്ത ഈ കപ്പല്‍ മുംബൈയിലെ മസഗോണ്‍ ഡോക്ഷിപ് ബില്‍ഡേഴ്സ് ലിമിറ്റഡാണു നിര്‍മിച്ചത്. കടല്‍ നിരീക്ഷണം കാര്യക്ഷമമായി നിര്‍വഹിക്കുന്നതിനും കൂടുതല്‍ കാലം നിലനില്ക്കുന്നതിനും അനുഗുണമായ തരത്തില്‍ രൂപകല്പന ചെയ്തു നിര്‍മിച്ചിട്ടുള്ള ഈ യുദ്ധക്കപ്പലിനു കൊച്ചി എന്നാണു പേരു നല്‍കിയിരിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന തീരനഗരമായ കൊച്ചിയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ പേരു നല്കിയിരിക്കുന്നതെന്നു നാവികസേന അധികൃതര്‍ അറിയിച്ചു.
164 മീറ്ററാണു കപ്പലിന്റെ നീളം. 30 നോട്ടാണു വേഗം. 40 ഓഫീസര്‍മാര്‍ക്കും 350 നാവികര്‍ക്കും പ്രവര്‍ത്തിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: