ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ പാക് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. മുസാഫറാബാദ്, ഗില്‍ഗിറ്റ്, കോട്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ പ്രക്ഷോഭം നടക്കുന്നത്. അതിനിടെ ഭാരത അനുകൂലമായ നിലപാട് എടുത്ത് പ്രക്ഷോഭം നടത്തുന്നവരെ പാക് സൈന്യവും പൊലീസും ചേര്‍ന്ന് ക്രൂരമായി അടിച്ചമര്‍ത്തുന്ന ദൃശ്യങ്ങള്‍ സിഎന്‍എന്‍ ഐ.ബി.എന്‍ ചാനല്‍ പുറത്തുവിട്ടു.
പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്യം വേണമെന്നാവശ്യപ്പെട്ട ഭാരത അനുകൂലികള്‍ക്ക് എതിരെ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാകിസ്ഥാന് തങ്ങളുടെ മേല്‍ ശക്തി ഉപയോഗിക്കാന്‍ ഒരു അവകാശവുമില്ലെന്നും പാകിസ്താനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നു.
https://youtu.be/qvsi-yPmmwo
വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്ത ഇവിടെ തൊഴിലില്ലായ്മ രൂക്ഷമാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വിസമ്മതിക്കുന്ന യുവാക്കളെ പാക് ചാരസംഘടന ഐഎസ്ഐയുടെ നേതൃത്വത്തില്‍ പിടിച്ചുകൊണ്ടുപോയി തടവിലാക്കുന്നതായും ക്രൂരമായി പീഡിപ്പിക്കുന്നതായും സ്ത്രീകളോട് മോശമായി പെരുമാറുന്നതായും ജനങ്ങള്‍ ആരോപിക്കുന്നു.
സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിന് സൈന്യവും മുന്‍ നിരയിലുണ്ട്. പാക് അധീന കശ്മീരിലെ ഭൂരിഭാഗം ജനങ്ങളും ഇന്ത്യയ്ക്ക് ഒപ്പമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: