പുനലൂര്‍: മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനം വലയുന്നു. കിഴക്കന്‍ മേഖല പ്രദേശങ്ങളിലാണ് മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നത്. ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങള്‍ കിട്ടാനില്ല. 20, 50, 100, 200 രൂപ പത്രങ്ങള്‍ കിഴക്കന്‍ മേഖലയില്‍ ലഭ്യമല്ല.
മുദ്രപത്രങ്ങള്‍ക്കായി ആവശ്യക്കാര്‍ ആധാരമെഴുത്ത് ഓഫീസുകള്‍ കയറിയിറങ്ങുന്ന കാഴ്ചയാണ് നഗരത്തില്‍ കാണാന്‍ കഴിയുന്നത്. കഴിഞ്ഞദിവസങ്ങളില്‍ പുനലൂരിലെ ഒരു ആധാരമെഴുത്ത് ഓഫീസില്‍ മുദ്രപത്രത്തിനായി നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. അഞ്ഞൂറ് രൂപയുടെയും ആയിരം രൂപയുടെയും മുദ്രപത്രങ്ങള്‍ മാത്രമാണ് ഓഫീസിലുള്ളത്. ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം നേരിട്ടതോടെ സാധാരണക്കാര്‍ ദുരിതത്തിലായി. പലവിധ ആവശ്യങ്ങള്‍ക്കായി മുദ്രപത്രങ്ങള്‍ കിട്ടാതായതോടെ ജനം വലയുകയാണ്.
സര്‍ക്കാര്‍ ആനുകുല്യങ്ങളുമായി ബന്ധപ്പെട്ടും വായ്പകള്‍ക്കായും മറ്റും 100 രൂപയുടെ മുദ്രപത്രങ്ങള്‍ ആവശ്യമുള്ളവരാണ് ഏറെ വലയുന്നത്. പുനലൂര്‍, പത്തനാപുരം, അഞ്ചല്‍, കുളത്തുപ്പുഴ മേഖലയിലാണ് മുദ്രപത്രങ്ങള്‍ കിട്ടാനില്ലാത്തത്. എത്രയും വേഗം മുദ്രപത്രങ്ങള്‍ ലഭ്യമാക്കണമെന്നാണ് ആവശ്യം ശക്തമാകുകയാണ്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ചെറിയ തുകയ്ക്കുള്ള മുദ്ര പത്രങ്ങള്‍ എത്തിച്ച് നല്കാന് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: