കാഠ്മണ്ഡു: നേപ്പാളിലെ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് 42 ഇന്ത്യന്‍ ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. നേപ്പാളിലേക്ക് ചരക്കെത്തിക്കുന്നതില്‍ ഇന്ത്യ അനൗദ്യോഗികമായി ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു എന്നാരോപിച്ചാണ് വിലക്ക്.
അതേസമയം ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. ചരക്കിന് യാതൊരു ഉപരോധവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് ചരക്കെത്താതെന്നും ആണ് ഇന്ത്യ വിശദീകരിച്ചു.
നേപ്പാള്‍ അംഗീകരിച്ച പുതിയ ഭരണഘടനയെ ചൊല്ലി തെക്കന്നേപ്പാളില് നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് ചരക്കുകള്‍ കയറ്റിയ ട്രക്കുകള്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ചരക്കുകള്‍ക്കായി നേപ്പാള്‍ ആശ്രയിക്കുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഒരു മുന്‍ മാവോയിസ്റ്റ് പാര്‍ട്ടിയാണ് ഇന്ത്യന്‍ സിനിമക്കും ടിവി ചാനലുകള്‍ക്കും എതിരെ ക്യാമ്പയിന് ആദ്യം തുടങ്ങിയത്. ചാനലുകള്ക്കേര്പ്പെടുത്തിയ ഉപരോധം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് നേപ്പാള്‍ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് ബിബിസിയോട് പറഞ്ഞു.
കാഠ്മണ്ഡുവിലെ സിനിമ തിയ്യറ്ററുകളില്‍ ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും നിര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: