കണ്ണൂര്‍: പള്ളിക്കുന്നില്‍ വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടന്നത് പകല്‍ സമയങ്ങളിലെന്ന് പോലീസ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പള്ളിക്കുന്നിലെ വാടകവീട്ടില്‍ നിന്നു മൂന്നു സ്ത്രീകളും നടത്തിപ്പുകാരനും ഉള്‍പ്പെടുന്ന നാലംഗ പെണ്‍വാണിഭ സംഘത്തെ ടൗണ്‍ പോലീസ് പിടികൂടിയത്. പള്ളിക്കുന്ന് സ്വദേശി സുനില്‍ (48), റഹിയാനത്ത് (38), രാഖി (23), ഉഷ (34) എന്നിവരെയാണ് സിഐ ആസാദും ഷാഡോ പോലീസും ചേര്‍ന്ന് പിടികൂടിയത്.
പിടിയിലായവരില്‍ മൂന്ന് സ്ത്രീകളും വിവാഹിതരാണ്. ഇതില്‍ ഒരാളുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പള്ളിക്കുന്നിലെ ഒരു വാടകവീട്ടില്‍ നിന്നാണു നാലുപേരും വലയിലാകുന്നത്. ഒരു സ്ത്രീ ഭര്‍ത്താവിന്റെ നിര്‍ബന്ധം കാരണമാണു പെണ്‍വാണിഭ സംഘത്തിനൊപ്പം ചേര്‍ന്നതെന്നു പോലീസ് പറഞ്ഞു. മദ്യപിക്കാനായി പണമുണ്ടാക്കണമെന്നു പറഞ്ഞ് ഇവര്‍ക്ക് നിരന്തരം ഭര്‍ത്താവിന്റെ മര്‍ദനമായിരുന്നുവെന്നും പോലീസിനു മൊഴി ലഭിച്ചു. നാലു പേരെയും കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.
കുടുംബത്തോടൊപ്പം ഇവിടെ താമസിക്കുന്ന സുനില്‍ ഭാര്യ ജോലിക്കും മക്കള്‍ സ്കൂളിലേക്കും പോകുന്ന പകല്‍ സമയങ്ങളിലാണ് വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇടപാടുകാരായി എത്തുന്നവരെ വീടിന്റെ ഏതാനും അകലെനിന്ന് ഓരോരുത്തരെയായി കാറിലെത്തിക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ സമീപവാസികള്‍ക്ക് ആദ്യമൊന്നും സംശയം തോന്നിയില്ല.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വീടും പരിസരവും ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുകയീടാക്കി അനാശാസ്യത്തിന് വിദ്യാര്‍ഥികള്‍ക്കും സൗകര്യം ചെയ്തു നല്‍കിയതായും പിന്നീട് ഇവരെ അനാശാസ്യത്തിനു പ്രലോഭിച്ചതായും പോലീസ് കണെ്ടത്തിയിട്ടുണ്ട്. ആറുമാസത്തിലധികമായി ഇവിടം കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: