മഹാഭാരതയുദ്ധത്തില്‍ കര്‍ണ്ണനെ വകവരുത്തിയതിന്റെ സന്തോഷത്താല്‍ അര്ജുനന് ആര്‍ക്കുമ്പോള്‍ തേരാളിയായ കൃഷ്ണന് പറഞ്ഞു. ”നീകൊല്ലുന്നതിന്മുന്പ് അഞ്ചുപേര്‍ കര്‍ണ്ണനെ വധിച്ചുകഴിഞ്ഞു. നീകൊന്നത് വെറും ചത്തപാമ്പിനെയാണ”
ഇനിഞാന്‍ ഇക്കാര്യം വിസ്തരിച്ചു പറയാം. പണ്ട് കര്ണ്ണന് വേഷംമാറി ബ്രാഹ്മണ രൂപത്തില്‍ പരശുരാമന്റെ സമീപത്ത് ബ്രഹ്മാസ്ത്രവിദ്യ അഭ്യസിയ്ക്കാനെത്തി. ഒരുദിവസം കര്‍ണ്ണന്റെ മടിയില്‍ തലവച്ച് പരശുരാമന് കിടന്നുറങ്ങവെ, അഗ്നിദേവന് ഒരുവണ്ടിന്റെ രൂപത്തില്‍ വന്ന് കര്‍ണ്ണന്റെ തുടയില്കടിച്ചു. ഗുരുവിന്റെ ഉറക്കത്തിനു ഭംഗം വരാതിരിയ്ക്കാന്‍ അനങ്ങാതെയിരുന്നു. ചോര ചാലിട്ട് ഒഴുകിവന്നപ്പോള്‍ പരശുരാമന് ഉണര്‍ന്നു. ഉടനെചോദ്യം ചെയ്തു സത്യം പറയൂനീയാര്? ബ്രാഹ്മണനോ ക്ഷത്രിയനോ. കര്ണ്ണന് സത്യം പറഞ്ഞു. ‘വേണ്ടസമയത്ത് നിനക്കിത് ഉപയോഗിയ്ക്കാന്‍ പറ്റാതെ പോകട്ടേ’ എന്നശാപവും ഗുരുവില്‍നിന്ന് കര്ണ്ണന് ആസമയം ഏല്ക്കേണ്ടിവന്നു.
ഇത് ഒന്നാം മരണം. അമ്പെയ്ത്തു പഠിയ്ക്കുന്നനേരത്ത് ലക്ഷ്യത്ത്കൊള്ളാതെ ഒരുബ്രാഹ്മണന്റെ പശുവിന്റെമേല്‍ക്കൊണ്ട് അതുചത്തു. ആസാധുബ്രാഹ്മണന്‍ കര്‍ണ്ണനെ വെറുതെ വിട്ടില്ല. നിന്റെ രഥം ഒരുയുദ്ധത്തിനിടയില്‍ ചെളിയില്‍ താഴ്ന്നുപോകട്ടേ എന്ന് ശപിച്ചു. രണ്ടാം മരണം ഇതുതന്നെ. അമ്മയാണ് കുന്തിയെന്ന് മനസ്സിലാക്കിയപ്പോള്‍ അര്‍ജുനന്റെ നേര്‍ക്ക് ഒരേ ഒരുതവണമാത്രം മാത്രമേ നാഗാസ്ത്രം പ്രയോഗിയ്ക്കൂ എന്ന് ഉറപ്പുനല്‍കിയിരുന്നു. അര്‍ജുനനുമായി യുദ്ധം നടന്നപ്പോള്‍ തേരാളി ശല്യര്‍ പറഞ്ഞു അര്‍ജുനന്റെ മാറിടത്തിന് നോക്കി നാഗാസ്ത്രം പ്രയോഗിയ്ക്കാന്‍. കര്ണ്ണന് കഴുത്ത്നോക്കിയാണ് അസ്ത്രം തൊടുത്തത്. കൃഷ്ണന് ആസമയം തേര് ഭൂമിയിലേയ്ക്ക് താഴ്ത്തിക്കളഞ്ഞു. കഴുത്തിനു വന്ന നാഗാസ്ത്രം കിരീടത്തില്‍ വന്നുതട്ടുകയായിരുന്നു. അര്‍ജുനനെ വീണ്ടും ആക്രമിയ്ക്കുന്നനേരത്താണ് രഥം ചളിയില്‍ താഴ്ന്നുപോയത്. അവിടെ വച്ച് ബ്രഹ്മാസ്ത്രം തൊടുക്കാന്‍ മറക്കുയും ചെയ്തു. അര്‍ജുനന്റെ അമ്പിനാല്‍ ആസമയത്തുതന്നെ കര്ണ്ണന് മരിച്ചുവീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: