ആലപ്പുഴ: കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമി യോ ആശുപത്രിയുടെ ഫ്യൂസ് കെഎസ്ഇബി അധികൃതര്‍ ഊരി. ബിജെപി പ്രവര്‍ത്തകര്‍ ഇടപെട്ട് പുനഃസ്ഥാപിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് കെഎസ്ഇബി സൗത്ത് സെക്ഷനിലെ ജീവനക്കാരെത്തി ഫ്യൂസ് ഊരിയത്.
വൈദ്യുതി കുടിശിക അടച്ചില്ലെന്നാരോപിച്ചായിരുന്നു നടപടി. എന്നാല്‍ ഉടന്‍തന്നെ പണമടക്കാമെന്ന് ആശുപത്രി അധികൃതര്‍ രേഖാമൂലം അറിയിച്ചിട്ടും കെഎസ്ഇബിക്കാര്‍ വഴങ്ങാന്‍ തയ്യാറായില്ല. നൂറുകണക്കിന് ആളുകളാണ് ഇവിടെ നിത്യവും ചികിത്സ തേടി എത്തുന്നത്.
ഇരുപത്തഞ്ചോളം പേര് കിടത്തി ചികിത്സയിലുമുണ്ട്. വൈദ്യുതി മുടങ്ങിയതോടെ രോഗികളും ജീവനക്കാരും വലഞ്ഞു. സംഭവമറിഞ്ഞ് രാത്രി ഏഴോടെ ബിജെപി പ്രവര്‍ത്തകരെത്തി കെഎസ്ഇബി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും കുടിശിക ഉടന്‍ അടയ്ക്കാമെന്ന ധാരണപ്രകാരം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുക യായിരുന്നു.
ബിജെപി നേതാക്കളായ കെ. പ്രദീപ്, സുമാനസന്‍, ഹരിരാജ്, അഭിലാഷ്, രാജേഷ്, രഞ്ജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: