ചേര്‍ത്തല: സഹോദരങ്ങളുടെ ചികിത്സയ്ക്കായി ബിഎംഎസ് സ്വകാര്യ ബസ് സ്റ്റാന്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കാരുണ്യയാത്ര നടത്തി. ചേര്‍ത്തല-കോട്ടയംറൂട്ടില് സര്‍വീസ് നടത്തുന്ന കാഞ്ഞിരത്തിങ്കല്‍ ബസാണ് ഒരു ദിവസത്തെ കളക്ഷന്‍ കുരുന്നുകളുടെ ചികിത്സയ്ക്കായി മാറ്റിവെച്ചത്.
കൊച്ചി ഗോലാട്ടുപറമ്പില് മുബാറക്കിന്റെയും സെഫിനിസയുടെയും മക്കളായ അഹമ്മദ് ഫൈസിയുടെയും ഫൈമാഹറിന്റെയും ചികിത്സക്ക് വക കണ്ടെത്തുന്നതിനായിരുന്നു യാത്ര. രണ്ടരയും, ഒന്നും വയസുള്ള കുട്ടികളുടെ മജ്ജമാറ്റിവയ്കല് ശസ്ത്രക്രീയക്ക് 70 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ജോയിന്റ് ആര്‍ടിഒ വി.ആര്. വിദ്യാധരന്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. ബിജു എന്നിവര്‍ ചേര്‍ന്ന് യാത്ര ഉദ്ഘാടനം ചെയ്തു. ബിഎംഎസ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി സുരേഷ്, ബസ് ഉടമ സജി കാഞ്ഞിരത്തിങ്കല്‍, ബി.ആര്. ജയന്, സലീഷ്കുമാര്, അജേഷ്, സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: