കാഞ്ഞിരപ്പള്ളി: വാട്ടര്‍ അതോര്‍ട്ടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകത മൂലം കാഞ്ഞിരപ്പള്ളിയിലെ ദേശീയപാതയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നു. 10 ദിവസംകൊണ്ട് പൂര്‍ത്തിയാകേണ്ട ദേശീയപാതയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ കൊണ്ട് അനന്തമായി നീളുന്നത്.
ഇന്നലെ ഉച്ചയോടെ വീണ്ടും പൈപ്പുപൊട്ടുകയും നിര്‍മാണം നടക്കേണ്ട ഭാഗത്ത് വീണ്ടും കുഴിയെടുക്കുകയും ചെയ്തത് നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണമായി. പൈപ്പു പൊട്ടിയതിന്റെ കാരണമെന്താണെന്ന് വിശദീകരിക്കാന്‍പോലും വാട്ടര്‍ അതോറിറ്റിക്ക് ആകുന്നില്ല. എന്നാല്‍, ഗുണനിലവാരം കുറഞ്ഞ പിവിസി പൈപ്പുകള്‍ ഉപയോഗിക്കുന്നതാണ് തുടര്‍ച്ചയായുള്ള പൈപ്പു പൊട്ടലിനു കാരണമെന്ന് ആരോപണം ഉണ്ട്. നിര്‍മ്മാണത്തിന്റെ പേരില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ബസ് സ്റ്റാന്‍ഡിലെയും സമീപത്തെയും വ്യാപാരികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിലാക്കി. 10 ദിവസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ് ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നുതീരുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: