കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ആദായനികുതി വിഭാഗത്തിനു ലഭിച്ച പരാതിയില്‍ നടി നയന്‍താരയുടെ കൊച്ചി തേവരയിലെ വീട്ടില്‍ പരിശോധന നടത്തി. ചെന്നൈയില്‍നിന്നു ലഭിച്ച നിര്‍ദേശത്തെത്തുടര്‍ന്ന് ആദായനികുതി വിഭാഗം കൊച്ചി യൂണിറ്റ് തേവരയിലെ വൈറ്റ് വാട്ടര്‍ അപ്പാര്‍ട്ട്മെന്റിലാണ് പരിശോധന നടത്തിയത്.
രാവിലെ ഒന്പതിനു തുടങ്ങിയ പരിശോധന രാത്രി ഏഴിനാണ് അവസാനിച്ചത്. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെയുള്ളവയാണു പരിശോധിച്ചത്. എന്നാല്‍, രേഖകള്‍ ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും നയന്‍താരയുമായി നേരിട്ടു ബന്ധമുള്ള പരാതിയിലായിരുന്നില്ല പരിശോധന ആദായനികുതി വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വീട്ടിലുണ്ടായിരുന്ന നയന്‍താര പരിശോധനയോടു പൂര്‍ണമായി സഹകരിച്ചു.
നയന്‍താരയുടെ തിരുവല്ലയിലെ വീട്ടിലും രാവിലെ തന്നെ പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നെങ്കിലും വീട് പൂട്ടിയിരുന്നതിനാലും താക്കോല്‍ ഇല്ലാതിരുന്നതിനാലും രാവിലെ പരിശോധന നടന്നില്ല. തേവരയിലെ വീട്ടില്‍നിന്നു താക്കോല്‍ എത്തിച്ചുകൊടുത്തശേഷം വൈകുന്നേരത്തോടെ പരിശോധന തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: