ദമാസ്കസ്: സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 36 പേര് കൊല്ലപ്പെട്ടു.. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. സിറിയയിലെ ഹോംസ് നഗരത്തിനു സമീപമുള്ള മേഖലയിലാണു റഷ്യന്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയത്.
പടിഞ്ഞാറന്‍ നഗരങ്ങളായ ഹോംസും ഹമയും ലക്ഷ്യം വച്ചായിരുന്ന ആക്രമണം. ആദ്യ ദിനം സിറിയയില്‍ ഐഎസിനെതിരെ 20 മുന്നേറ്റങ്ങള്‍ നടത്തിയതായി റഷ്യ അവകാശപ്പെട്ടു.
സിറിയയിലെ വിമതര്‍ക്കെതിരേ ബുധനാഴ്ച മുതലാണു റഷ്യ വ്യോമാക്രമണവും റോക്കറ്റ് ആക്രമണവും ആരംഭിച്ചത്. ഭീകരരെ നേരിടാന്‍ സൈനിക സഹായം അഭ്യര്ഥിച്ചുകൊണ്ടു സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് മോസ്കോയ്ക്കു കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണു സിറിയയില്‍ വ്യോമാക്രമണം നടത്താന്‍ റഷ്യ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: