കോഴിക്കോട്: നഗരത്തില്‍ ഒന്നരക്കോടി വിലവരുന്ന ബ്രൗണ്‍ ഷുഗര്‍ പിടികൂടി. ഒരാള്‍ അറസ്റ്റില്‍.
പന്തീരാങ്കാവില്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളാണ് 1.450 ഗ്രാം ബ്രൗണ്‍ ഷുഗര്‍ സഹിതം മാങ്കാവ് വള്ളിക്കാട്ട് മീത്തല്‍ സവാദി(37) നെ പിടികൂടിയത്. ലഹരിവിപണിയില്‍ ഇതിന് ഏതാണ്ട് ഒന്നരക്കോടി രൂപ വിലവരുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന കണ്ണികളിലൊരാളാണ് ഇയാളെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദല്‍ഹിയില്‍ നിന്നാണ് കോഴിക്കോട്ടേയ്ക്ക് ബ്രൗണ്‍ഷുഗര്‍ കൊണ്ടുവന്നത്. നേരത്തെ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതിന് സവാദ് അറസ്റ്റിലായിട്ടുണ്ട്. കുവൈത്തില്‍ ആയിരുന്നകാലത്ത് നാട്ടിലെത്തുമ്പോള്‍ ലഹരി വസ്തുക്കള്‍ വിറ്റതിന് ജയിലില്‍ കിടന്നിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയശേഷം മയക്ക് മരുന്ന് വില്‍പ്പനയില്‍ സജീവമാവുകയാണുണ്ടായത്. ജയിലിലെ സൗഹൃദത്തില്‍ കൂടുതല്‍ മയക്ക് മരുന്ന് കണ്ണികളെ പരിചയപ്പെടാനിടയായി. ആ ബന്ധം ഉപയോഗിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ ആളുകളെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.
കോഴിക്കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലര്‍ച്ചെ മാങ്കാവില്‍ ഒരു കെട്ടിടത്തില്‍ നടത്തിയ റെയ്ഡിലാണ് ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തത്. എക്സൈസ് ഇന്റലിജന്‍സ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സതീശന്, സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ രാജേഷ്, അസ് ലം, ശ്രീശാന്ത് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: