ന്യൂയോര്‍ക്ക്: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ശ്രീലങ്ക, നേപ്പാള്‍ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. യു.എന്‍.ജനറല്‍ അസംബ്ലിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണു കൂടിക്കാഴ്ച നടത്തിയ വിവരം ട്വിറ്ററില്‍ കുറിച്ചത്.
മുമ്പ് മാലിദ്വീപിന്റെ വിദേശകാര്യ മന്ത്രിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പുറമേ നേപ്പാള്‍ ആതിഥേയത്വം വഹിച്ച വിരുന്നുസല്‍ക്കാരത്തിലും അവര്‍ പങ്കെടുത്തിരുന്നു.
നേപ്പാളും ഭാരതവും തമ്മിലുള്ള ബന്ധത്തില്‍ ചെറിയ രീതിയില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ നടത്തിയ ഈ കൂടിക്കാഴ്ച വളരെ നിര്‍ണായകമാണ്. നേപ്പാളിന്റെ പുതിയ ഭരണഘടനയില്‍ ഭാരതം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പുതിയ ഭരണഘടനക്കെതിരായി തെക്കന്‍ നേപ്പാളില്‍ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ധനം ഉള്‍പ്പടെയുള്ള ചരക്കുകള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
എന്നാല്‍ ഭാരതം ഏര്‍പ്പെടുത്തിയ അനൗദ്യോഗികമായ ഉപരോധമാണ് ചരക്കെത്താതിന് കാരണമെന്നാണ് നേപ്പാളിന്റെ വാദം. ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ചാനലുകള്‍ക്ക് കഴിഞ്ഞദിവസം നേപ്പാളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: