ന്യൂദല്‍ഹി: കല്‍ക്കരി പാടം അഴിമതിയില്‍ താന്‍ ഉത്തരവാദിയല്ലെന്ന് സിബിഐ അന്വേഷണ സംഘത്തോട് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്.കല്‍ക്കരിപ്പാടം അനുമതിയുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും ഘടകങ്ങളും പരിശോധിയ്ക്കാന്‍ തനിയ്ക്ക് കഴിയില്ലായിരുന്നു. തനിയ്ക്ക് അതിനേക്കാള്‍ പ്രധാനപ്പെട്ട നിരവധി കാര്യങ്ങള്‍ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് തനിക്ക് ചെയ്യാനുണ്ടായിരുന്നെന്നും മന്മോഹന് സിംഗ് സി.ബി.ഐയെ അറിയിച്ചു.
കല്‍ക്കരി പാടം അനുവദിച്ചതില്‍ പിഴവുണ്ടയതില് അന്നത്തെ കല്‍ക്കരിവകുപ്പ് സെക്രട്ടറി പി.സി. പരേഖാണ് ഉത്തരവാദിയെന്നും മന്മോഹന് സിംഗ് സിബിഐക്കു മൊഴി നല്കി. നിയമാവലികള്‍ അനുസരിച്ച് കല്‍ക്കരി പാടം അനുവദിക്കേണ്ടത് പരാഖിന്റെ ചുമതലയായിരുന്നു. കുമാര്‍ മംഗളം ബിര്‍ളയുടെ അപേക്ഷ പരിഗണിച്ച് ഹിന്റാല്‍കോ ഗ്രൂപ്പിന് കല്‍ക്കരിപ്പാടം അനുവദിച്ചത് പി.സി.പരഖിന്റെ ഉപദേശപ്രകാരമാണ്.
തലാബിര കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു തിടുക്കവും കാണിച്ചിട്ടില്ല. പരഖ് അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ശേഷമാണ് കല്‍ക്കരിപ്പാടത്തിന് അനുമതി നല്‍കിയത്. ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയെന്നത് തന്നെ സംബന്ധിച്ച് അസാദ്ധ്യമായിരുന്നു.
അതേ സമയം ഹിന്റാല്കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിയ്ക്കാന്‍ തനിയ്ക്ക മേല്‍ യാതൊരു തരത്തിലും സമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്നും മന്മോഹന് സിംഗ് കൂട്ടിച്ചേര്‍ത്തു. കേസില്‍ മന്മോഹന് സിംഗും ബര്‍ള ഗ്രൂപ്പ് ചെയര്മാന് കുമാര്‍ മംഗളം ബിര്‍ളയും പി.സി. പരഖും അടക്കമുള്ളവരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്താനുള്ള വിചാരണ കോടതി ഉത്തരവ് നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു
2005ല്‍ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അഴിമതി ആരോപണമുയര്‍ന്നത്. മന്മോഹന് സിംഗിനെതിരേ തെളിവുകളില്ലെന്ന് നേരത്തേ സിബിഐ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. മന്മോഹന് സിംഗിനെ കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: