തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സിനെതിരെ വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും ഉദ്യോഗസ്ഥനെ മാറ്റാനോ തുടരന്വേഷണത്തിന് ഉത്തരവിടാനോ മാത്രമേ അധികാരമുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
ബാര്‍ കോഴ കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും കോടതി തള്ളി. മാധ്യമപ്രവര്‍ത്തകര്‍ അവിടെ നിന്നോട്ടെ നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ എന്നായിരുന്നു കോടതിയുടെ മറുപടി.
അതേസമയം പ്രതി ആരാണെന്ന് പരിശോധിക്കേണ്ട ആവശ്യം കോടതിക്കില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. തെളിവ് മാത്രം കോടതി പരിഗണിച്ചാല്‍ മതിയെന്നായിരുന്നു പ്രോസിക്യൂഷന് വാദം.
സ്വകാര്യഅഭിഭാഷകരില് നിന്നും നിയമോപദേശം തേടിയത് തെറ്റായിപ്പോയെന്ന് വിജിലന്‍സ് കോടതിയില്‍ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: