കോഴിക്കോട്: ബിവറേജസ് കോര്‍പ്പറേഷന്റെ കീഴി ലെ വിദേശമദ്യവില്പനഷാപ്പുകള് ക്കെതിരായ സമരം ശക്തമാവുന്നു. കോട്ടൂളി, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകള്‍ക്കെതിരെ യാണ് സമരം നടക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ മദ്യ നിരോധനസമിതിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കോട്ടൂളിയില്‍ റസിഡന്‍സ് അസോസിയേഷനുകളുടെയും വിവിധരാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തിലുള്ള സമര സമിതിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.
ഔട്ട് ലെറ്റുകള്‍ കേവലം വില്പന കേന്ദ്രം മാത്രമല്ല മറിച്ച് ക്രിമിനല്‍ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് സമരസമിതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വില്പന കേന്ദ്രങ്ങളില്‍ നിന്നും മദ്യം വാങ്ങി റോഡരികില്‍ നിന്നു തന്നെ അകത്താക്കി മദ്യപരുടെ ഏറെ ദുരിതമാണ് പ്രദേശത്തുകാര്‍ക്ക് വരുത്തിവെക്കുന്നതെന്ന് കോട്ടൂളി ബിവറേജ്സ് മദ്യഷാപ്പ് വിരുദ്ധ സമരസമതി സെക്രട്ടറി കെ.വേണുഗോപാല്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. 20 ഓളം റസിഡന്‍സ് അസോസിയേഷനുകളുടെ പങ്കാളിത്തമുള്ള സമരസമിതിയുടെ പ്രസിഡന്റ് എം.പി. രമേശനാണ്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള, ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, ഡിസിസി പ്രസിഡന്റ് കെ.സി. അബു, പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ , സിപിഎം ജില്ലാ സെക്രട്ടറിയോറ്റംഗം ടിപി ദാസന്, തോട്ടത്തില്‍ രവീന്ദ്രന് തുടങ്ങി വിവിധ നേതാക്കള്‍ സമരത്തിന് പിന്തുണയുമായെത്തി.
വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ സമരവും സജീവമാണ്. മഹാനായസാഹിത്യകാരന്റെ പേരിലുള്ള റോഡ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എം. രവീന്ദ്രന് പറഞ്ഞു.
വര്‍ഷാവര്‍ഷം പത്ത് ശതമാനം ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടുമെന്നാണ് സര്‍ക്കാരിന്റെ നയം. ഒക്ടോബര്‍ 2 ന് പുറത്തിറങ്ങുന്ന ഈവര്‍ഷത്തെ ലിസ്റ്റില്‍ സമരം നടക്കുന്ന ഈ ഔട്ട്ലെറ്റുകളും ഉള്‍പ്പെടുത്തുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: