കോഴിക്കോട്: അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടി. നിലവിലുള്ള ബി.പി. എല്‍- എ.എ.വൈ.- എ.പി.എല്‍ (എസ്.എസ്.) കാര്‍ഡുടമകള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയും ശരിയായ വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ടും അനര്‍ഹമായ ആനുകൂല്യം പറ്റിവരുന്ന തായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒരേക്കറോ അതില്‍ കൂടുതലോ ഭൂമി സ്വന്തമായുള്ളവര്‍, സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍- സഹകരണ മേഖലാ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ആദായനികുതി ഒടുക്കുന്നവര്‍, സ്വന്തമായി 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, നാലുചക്രവാഹനങ്ങള്‍ സ്വന്തമായുള്ളവര്‍ എന്നിവര്‍ അംഗ ങ്ങളായുള്ള കാര്‍ഡുടമകള്‍ക്ക് ബി.പി.എല്‍-എ.എ.വൈ. പദ്ധതിയില്‍ തുടരാന്‍ അര്‍ഹതയില്ല. ഈ വിഭാഗത്തിലു ള്‍പ്പെടുന്ന കര്‍ഡുടമകള്‍ ബന്ധപ്പെട്ട സപ്ലൈ ഓഫീസുകളില്‍ ഹാജരായി റേഷന്‍ കാര്‍ഡുകള്‍ എ.പി.എല്‍ വിഭാഗത്തിലേക്ക് മറ്റേണ്ടതാണ്.
തെറ്റായ വിവരങ്ങള്‍ നല്‍കിയോ, വിവരങ്ങള്‍ മറച്ചുവച്ചോ അനര്‍ഹമായി ആനുകൂല്യം പറ്റുന്ന കാര്‍ഡുടമകള്‍ക്കെതിരെ ഇതുവരെ അനര്‍ഹമായി കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ വസൂലാക്കുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ മറ്റൊരറിയിപ്പു കൂടാതെ സ്വീകരിക്കും. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് അനര്‍ഹരായ നിരവധി പേര് ബിപിഎല്‍ ആനുകൂല്യം ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: