കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റത്തിനൊരുങ്ങി ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റത്തിന്റെ പിന്‍ബലവുമായാണ് ബിജെപി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
ഇരുമുന്നണികളെക്കാള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ബിജെപി ഏറെ മുന്നിലായിക്കഴിഞ്ഞു. വാര്‍ഡ് തല കണ്‍വെന്‍ഷനുകള്‍ ഇലക്ഷന് മാനേജ്മെന്റ് കമ്മിറ്റി രൂപീകരണങ്ങള്‍, ബൂത്തുതലഇന്ചാര്ജുകള് തുടങ്ങി തെരഞ്ഞെടുപ്പിന്റെ താഴെത്തല ആസൂത്രണവും പൂര്‍ത്തിയായിക്കഴിഞ്ഞു നിയോജകമണ്ഡലം ഭാരവാഹികള്‍ മുതല്‍ ചുതമലയുള്ളവര് വാര്‍ഡ് തല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 173,000 വോട്ടാണ് ബിജെപി ജില്ലയില്‍ നേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ രാഷ്ട്രീയ മാറ്റം കൂടിയാവുമ്പോള്‍ ബിജെപിക്ക് വന്‍ നേട്ടമാണുണ്ടാവുക. സിപിഎം കേന്ദ്രങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഏറെ ഗുണകരമാവുക ബിജപിക്കാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ബിജെപിക്ക് ഏറെ സ്വീകാര്യതയാണുണ്ടായിരിക്കുന്നത്.
എസ്എന്‍ഡിപി, മറ്റു പിന്നോക്ക സാമുദായിക സംഘടനകള്‍ എന്നിവയുടെ നിലപാടും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവും. ഗുരുന്ദക്കെതിരായി വ്യാപക പ്രതിഷേധമാണ് ജില്ലയില്‍ സിപിഎം നേരിടുന്നത്. പരമ്പരാഗത സിപിഎം വോട്ടുകളിലുണ്ടാവുന്ന വിള്ളലും ബിജെപിക്ക് ഗുണകരമാവും. പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളെ കാലാകാലമായി വഞ്ചി ച്ച ഇരുമുന്നണികള്‍ക്കുമെതിരായി ഈസമുദായ വിഭാഗങ്ങളില്‍ വന്‍ പ്രതിഷേധമാണുണ്ടായത്.
ഈ മേഖലയിലും ബിജെപിക്ക് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രീണനം നടത്തുന്ന മുന്നണികള്‍ക്കെതിരായ ജനവികാരവും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനോപകരാപ്രദമായ നടപടികളും ബിജെപിക്ക് ഗുണകരമാകും. അടല്‍ പെന്‍ഷന്‍യോജന, സുകന്യ സമൃദ്ധിയോജന, ജന്ധനയോജന, മുദ്രബാങ്ക് തുടങ്ങിയപദ്ധതികള്‍ വന്‍ പ്രചാരം നേടിയിരിക്കുകയാണ്. ബിജെപിയുട നേതൃത്വത്തില്‍ വാര്‍ഡുകളില്‍ നടത്തിയ ഇന്‍ഷൂറന്‍സ് മേളകളില്‍ വന്‍ പ്രാതിനിധ്യമാണുണ്ടായത്.
ശക്തമായ ത്രികോണ മത്സരം നടക്കുന്നതോടെ നിവലിവുള്ള രാഷ്ട്രീയസാഹചരത്തില് വന്‍ അട്ടിമറിയാണ് ജില്ലയില്‍ ഉണ്ടാവുക. ചെങ്ങോട്ട്കാവ്, കാക്കൂര്‍, നന്മണ്ട, പെരുവയല്‍, കുന്ദമംഗലം, ഒളവണ്ണ, ഉണ്ണികുളം, ചാത്തമംഗലം, ഉള്ളിയേരി, പനങ്ങാട്, എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിഭാഗം സീറ്റുകളും നേടുമെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
ചേളന്നൂര്‍, തലക്കുളത്തൂര്‍, കുരുവട്ടൂര്‍, മാവൂര്‍ , പെരുമണ്ണ, കടലുണ്ടി, കട്ടിപ്പാറ ഓമശ്ശേരി, കുന്നുമ്മല്‍, ചേമഞ്ചേരി, ബാലുശ്ശേരി, ചെറുവണ്ണൂര്‍, വില്ല്യാപ്പള്ളി, തുടങ്ങിയ പഞ്ചായത്തുകളിലും ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടാവും. ജില്ലയിലെ 70പഞ്ചായത്തുകളിലും പ്രാതിനിധ്യമുണ്ടാകുന്ന തെരഞ്ഞെടുപ്പായിമാറ്റാനുള്ള ഒരുക്കത്തിലാണ് നേതൃത്വവും പ്രവര്‍ത്തകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: