കൊയിലാണ്ടി: വേദപ്രചാരണത്തെ യജ്ഞമായി കാണണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. വൈദികാചരണങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു തലമുറയെ സൃഷ്ടിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ആദ്ധ്യാത്മിക പഠനങ്ങളെക്കുറിച്ച് സമൂഹത്തിലുള്ള തെറ്റിദ്ധാരണകള്‍ മാറേണ്ടതുണ്ട്. ശാസ്ത്രങ്ങളെ ശരിയാംവണ്ണം പഠിപ്പിക്കുകയും പഠിക്കുകയും വേണം.സ്വാമി പറഞ്ഞു.
വൈദികാചരണ പഠനകേന്ദ്രമായ ആര്‍ഷവിദ്യാപീഠത്തിന്റെ രണ്ടാമത്തെ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠാചാരസഭയുടെ ആചാര്യന് എം.ടി. വിശ്വനാഥന് മുഖ്യപ്രഭാഷണം നടത്തി. ശശി കമ്മട്ടേരി അധ്യക്ഷനായിരുന്നു. സ്വാജിത്ത്, ലാലു തുവ്വക്കോട്, മുരളീധരഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ചകളില്‍ കാലത്ത് 8.30 മുതല്‍ 9.30 വരെ മാതാ അമൃതാനന്ദമയീമഠം ഹാളില്‍ ആണ് വൈദികാചരണ ക്ലാസ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: