ഷിംല: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗിനെ അറസ്റ്റ് ചെയ്യാനുള്ള സിബിഐ നീക്കം കോടതി തടഞ്ഞു. ഹിമാചല്‍ ഹൈക്കോടതിയുടേതാണ് നടപടി.
കേസില്‍ വീരഭദ്ര സിംഗിനെതിരായ വിചാരണ നടപടി തുടരാമെന്നും കോടതി പറഞ്ഞു. അഴിമതി തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സിംഗിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീരഭദ്ര സിംഗിന്റെ ഭാര്യ അടക്കമുള്ളവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
എഫ്ഐആര്‍ റദ്ദാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസ് തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സിബിഐ തന്റെ വീട്ടിലുള്‍പ്പടെ നടത്തിയ റെയ്ഡ് നിയമവിരുദ്ധമാണെന്നും വീരഭദ്ര സിംഗ് വാദിച്ചു.
അതേസമയം അനധികൃത സ്വത്ത് സമ്പാദനത്തിന്റെ നിരവധി രേഖകളും തെളിവുകളും റെയ്ഡിലൂടെ ശേഖരിച്ചതായി സിബിഐ അവകാശപ്പെട്ടു. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് വീരഭദ്ര സിംഗിന് വേണ്ടി ഹാജരായത്. കേസ് നവംബര്‍ 18ന് കോടതി വീണ്ടും പരിഗണിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: