തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിതയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് സിവില്‍ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു .തലശ്ശേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസായിരുന്ന നിജേഷിനെതിരെയാണ് നടപടി. ആരോപണത്തെ തുടര്‍ന്ന് നിജേഷിനെ പാവറട്ടിയിലേക്ക് നേരത്തെ സ്ഥലം മാറ്റിയിരുന്നു.പിന്നീട് ഇയാളെ പിരിച്ചുവിട്ടു കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
എന്നാല്‍ ആരോപണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശയില്ല. മന്ത്രിമാരുടെ ഫോണ്‍സംഭാഷണങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നായിരുന്നു നിജേഷിനെതിരെയുളള പരാതി. വകുപ്പുതല അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പിരിച്ചുവിടല്‍ ഉത്തരവ് നിജേഷ് കൈപറ്റിയിട്ടില്ല.
സോളാര്‍ കേസിലെ പ്രതി സരിതയുമായി മുഖ്യമന്ത്രിയുടെ ഓഫീസിനും ചില മന്ത്രിമാര്‍ക്കും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ ഫോണ്‍ വിളി രേഖകള്‍ സര്‍ക്കാറിനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.അന്നത്തെ ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂരും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും പോലീസ് ഉദ്യോഗസ്ഥരുമെല്ലാം സംശയത്തിന്റെ നിഴലിലുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: