ന്യൂദല്‍ഹി: ഒരാള്‍ക്ക് മൂന്നു ജീവപര്യന്തം വിധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഒരാള്‍ക്ക് ഒരു ജീവിതമേയുള്ളു, പിന്നെങ്ങനെ മൂന്നു ജീവപര്യന്തം വിധിക്കും. കോടതി ചോദിച്ചു.
95ല്‍ എട്ടു പേരുടെ ജീവനെടുത്ത ബോംബ് സ്ഫോടനക്കേസിലെ പ്രതിയും പാക്കിസ്ഥാനിയും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനുമായ ഗുലാം നബിക്ക് മൂന്നു ജീവപര്യന്തം നല്‍കണമെന്ന സിബിഐയുടെ ആവശ്യമാണ് കോടതി തള്ളിയത്. ( വളരെയേറെ ഗൗരവമുള്ള പലകേസുകളിലും കോടതികള്‍ പ്രതികള്‍ക്ക് രണ്ടും മൂന്നും ജീവപര്യന്തം വിധിക്കാറുണ്ട്. തുടര്‍ന്ന് ഇവയെല്ലാം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വിധിക്കും. ഇതിനെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തിരിക്കുന്നത്)
കോടതി 76കാരനായ ഗുലാം നബിക്ക് ജീവപര്യന്തം തടവ് വിധിച്ചിട്ടുമുണ്ട്. 95 ല്‍ ജമ്മുവിലെ മൗലാനാ ആസാദ് സ്മാരക സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിലാണ് ഇയാളും വസീം അഹമ്മദും ചേര്‍ന്ന് സ്ഫോടനങ്ങള്‍ നടത്തിയത്. എട്ടു പേര് മരിച്ചു. അന്ന് ഗവര്‍ണ്ണര്‍ കെവി കൃഷ്ണറാവു അത്ഭുതകരമായാണ് സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.കേസില്‍ വിചാരണക്കോടതി ഗുലാം നബിയെ വിട്ടയച്ചിരുന്നു.
വസീമിനെ വിട്ടയച്ചത് ശരിവെച്ച സുപ്രീം കോടതി ഗുലാംനബിക്ക് ജീവപര്യന്തം വിധിക്കുകയായിരുന്നു.സാഹചര്യങ്ങള്‍ എല്ലാം പരിഗണിച്ച് ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുന്നില്ല. മാത്രമല്ല ഇയാള്‍ പതിനാലു വര്‍ഷം തടവ് അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു. കോടതി പറഞ്ഞു. 1995ല്‍ നബി അറസ്റ്റിലായിരുന്നു. 2009ല്‍ വിചാരണക്കോടതി വിട്ടയച്ചു. മറ്റു കേസുകള്‍ രുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: