ന്യൂദല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ ആം ആദ്മി നേതാവും ദല്‍ഹി മുന്നിയമമന്ത്രിയുമായ സോമനാഥ് ഭാരതിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ഭാര്യ ലിപിക മിത്രയാണ് വധശ്രമത്തിനും ഗാര്‍ഹിക പീഡനത്തിനും സോമനാഥ് ഭാരതിക്കെതിരെ കേസ് നല്‍കിയത്.
സുപ്രിംകോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സോമനാഥ് ഭാരതി തിങ്കളാഴ്ച രാത്രി ദല്‍ഹി പോലീസില്‍ കീഴടങ്ങിയിരുന്നു. ഭാര്യയുമായി മദ്ധ്യസ്ഥതക്ക് ശ്രമിക്കുന്നുണ്ടെന്ന് ഭാരതിയുടെ അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു.
കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: