നാട് വരള്ച്ചയാല് വലഞ്ഞു. കുടിവെള്ളമില്ല, സസ്യലതാദികളെല്ലാം കരിഞ്ഞുണങ്ങി. മൃഗങ്ങള്‍ ചത്തുവീഴാന്‍ തുടങ്ങി. ഇനി എന്തുവേണം എന്ന ചിന്തയായി. മഹാരാജാവ് മന്ത്രിമാരേയും മറ്റും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്തു. ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. വേദജ്ഞരായ ബ്രാഹ്മണരെ വിളിച്ചുവരുത്തി. വേദജപം വേണം. അത് നല്ല അനുഭവം നാടിന് ഉണ്ടാക്കും എന്നായിരുന്നു വിദഗ്ധാഭിപ്രായം.
വാധ്യാന്നമ്പൂതിരിയെ മഹാരാജാവിന്റെ മുമ്പാകെ വരുത്തി. കാര്യങ്ങളെപ്പറ്റി ഗൗരവത്തോടെ പറഞ്ഞു. ജപാദികള്‍ വിധിയാംവണ്ണം നടത്തുവാന്‍ ഏര്‍പ്പാടാക്കി. അതിന് പാകത്തിനുള്ള ഇടവും കണ്ടെത്തി.
അനുഷ്ഠാന ചടങ്ങുകള്‍ക്ക് തുടക്കം കുറിയ്ക്കപ്പെട്ടു. വിശിഷ്ടന്മാര്‍ അതില്‍ പങ്കുചേര്‍ന്നു. ഒരാഴ്ചയാണ് ഈ ചടങ്ങുകള്‍ നീണ്ടുനിന്നത്. ഇതിനിടയില്‍ മഴയൊന്നും ആ രാജ്യത്ത് ഉണ്ടായില്ല. അവസാന ദിവസം മഹാരാജാവ് വന്നു. വാധ്യാന്‍ നമ്പൂതിരിയോട് പറഞ്ഞു മഴയൊന്നും ഉണ്ടായില്ലല്ലോ. ജപം പാഴായി എന്നാവുമോ? ആരും ഒന്നും മിണ്ടിയില്ല.
രാജാവ് ജപത്തില്‍ പങ്കെടുക്കുന്നവരോടായി പറഞ്ഞു. ”ഒരു കാര്യമുണ്ട് ഇന്ന് ജപം അവസാനിക്കുന്നതിന് മുമ്പ് മഴ പെയ്തില്ലെങ്കില്‍ ഒരാളും ജീവനോടെ പോകില്ല, ഇത് ഞാനാ പറയുന്നത്.”
അന്നേദിവസം ഹൃദയംചുട്ട് കൂട്ടജപമുണ്ടായി. ഇതിന്റെ പരിസമാപ്തിക്കുമുമ്പായി പൊരിഞ്ഞമഴ പെയ്തു. മഹാരാജാവിനും പ്രജകള്‍ക്കും വളരെ സന്തോഷമായി. ബ്രാഹ്മണശ്രേഷ്ഠരുടെ കണ്ണുകളും നിറഞ്ഞു. പറഞ്ഞതിലും വലിയ തുക ഇവര്‍ക്കു ദക്ഷിണയര്പ്പിക്കാനും ശക്തന് തമ്പുരാന് തിരുമനസ്സ് മനസ്സുവച്ചു. കൊച്ചി രാജ്യത്തുണ്ടായ ഈ സംഭവം നടന്നത് വടക്കുംനാഥന്റെ തട്ടകത്തില്‍ വച്ചായിരുന്നുവത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: