ആലപ്പുഴ: കാണാതായ കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി ജില്ലയില്‍ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ 30 വരെ തീവ്രയത്ന പരിപാടി ‘ഓപ്പറേഷന് വാത്സല്യ’ നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാതാകുന്ന കുട്ടികള്‍ തമ്പടിക്കാന്‍ സാധ്യതയുള്ള റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ രാത്രികാല പരിശോധനയടക്കം നടത്തും. അനാഥാലയങ്ങള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കും. കാണാതായ കുട്ടികളെ കെണ്ടത്തുന്നതിനായി ആരംഭിച്ച വേേു://േൃമരസവേലാശശൈിഴരവശഹറ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ കുട്ടികളുടെ വിവരങ്ങള്‍ നല്‍കും. 2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ജില്ലയില്‍നിന്നു കാണാതായ കുട്ടികളില്‍ 24 പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. 2010-15 കാലയളവില്‍ 398 കുട്ടികളെ കാണാതായതില്‍ 374 പേരെ കണ്ടെത്തി. കാണാതായവരില്‍ അധികവും അഞ്ചുവയസിനു താഴെയുള്ളവരാണ്. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സാബു ജോസഫ്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ എസ്. സാദിഖ്, ഡിസിപിഒ എ.ജെ. സാബു ജോസഫ്, പ്രൊബേഷന്‍ ഓഫീസര്‍ മഹീദേവി, അഡ്വ. ലില്ലി, ഡി. ജോണ്സണ്, കെ.കെ. ജോസഫ്, റ്റി.സി. ശാന്തിലാല്‍, ബാലചന്ദ്രക്കുറുപ്പ്, അനു ജെയിംസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: