കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം എഡിഷനിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന തുടങ്ങി. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയാണ് ആരംഭിച്ചത്. ഓഫ്ലൈന് ടിക്കറ്റ് വില്‍പ്പന ഇന്ന് തുടങ്ങും.
ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നിവയ്ക്ക് പുറമേ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ നിന്ന് നേരിട്ടും ടിക്കറ്റുകള്‍ ലഭിക്കും. www.boo-kmyshow.com വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന. കഴിഞ്ഞ സീസണിലെ അതേ ടിക്കറ്റ് നിരക്കാണ് ഇത്തവണയും, 100 (ഗ്യാലറി), 300 (ചെയര്‍), 500 (വാന്റേജ് വ്യൂ) എന്നിങ്ങനെ.
മുഴുവന്‍ മത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റ് നേരത്തേ വാങ്ങാനും ഇത്തവണ സൗകര്യമുണ്ട്. ഫെഡറല്‍ ബാങ്കിന്റെ കൊച്ചി, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ബ്രാഞ്ചുകളില്‍ നിന്ന് നാളെ മുതല്‍ ടിക്കറ്റ് ലഭിക്കും. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ കേരളത്തിലെ മുഴുവന്‍ ശാഖകളില്‍നിന്നും ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ മന്ത്രി കെ. ബാബു നിര്‍വഹിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വീരന് ഡിസില്‍വ, കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, എംഎഎല്‍മാരായ ബെന്നി ബെഹന്നാന്, ലൂഡി ലൂയിസ്, 2017 ഫിഫ അണ്ടര്‍-17 ലോകകപ്പ് നോഡല്‍ ഓഫീസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസ്, മുത്തൂറ്റ് പ്രതിനിധി ലേഖ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒക്ടോബര്‍ ആറിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന ടീം ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തും. ആദ്യ ഹോം മത്സരത്തിന് സാക്ഷിയാവാന്‍ ടീമുടമ സച്ചിന് ടെണ്ടുല്‍ക്കറടക്കമുള്ള പ്രമുഖര്‍ കൊച്ചിയിലെത്തു മെന്നു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: