ധര്‍മശാല: ട്വന്റി20 മത്സരത്തോടെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടത്തിന് ഇന്ന് അരങ്ങുണരും. ഇടംകൈയന്‍ മീഡിയം പേസര്‍ എസ്. അരവിന്ദാണ് ഇന്ത്യന്‍ സംഘത്തിലെ ഏക പുതമുഖം. വെറ്ററന്‍ സ്പിന്നര്‍ ഹര്ഭജന് സിങ്ങിനെ തിരിച്ചുവിളിച്ചിട്ടുണ്ട്.
ബാറ്റിങ്ങാണ് ഇന്ത്യയുടെ കരുത്ത്. ശിഖര്‍ ധവാന്, രോഹിത് ശര്‍മ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, എം.എസ്. ധോണി എന്നിവരില്‍ പ്രതീക്ഷ. ഐപിഎല്‍ പരിചയം മുതലാക്കി ഇന്ത്യയെ കീഴടക്കാന്നെ പ്രതീക്ഷയില്‍ ദക്ഷിണാഫ്രിക്ക. ഹാഫെ ഡ്യു പ്ലെസിസാണ് ട്വന്റി20 നായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: