കൊച്ചി: ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും മണ്ഡലകാലത്ത് എത്തിച്ചേരുന്ന ശബരിമല ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റ പണികളും മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് അലംഭാവം കാണിക്കുന്നുവെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന് ആരോപിച്ചു. ശബരിമലയോടു കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് കേവലം ഒന്നര മാസം മാത്രം അവശേഷിക്കുന്ന ഈ സമയത്തെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഗൗരവം കാണിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: