ചിങ്ങവനം: വടക്കേക്കര ലവല്‍ക്രോസില്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. പാലാത്രചിറയില്‍ നിന്നും വാഴൂര്‍ റോഡില്‍ കുരിശുംമൂട് ഭാഗത്തേക്കും വാഴൂര്‍ ഭാഗത്തേക്കും വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിനുള്ള ബൈപാസാണ് കണ്ണംപേരൂര്‍ചിറ കുരിശുംമൂട് റോഡ്.ഈ റോഡിലുള്ള വടക്കേക്കര ലവല്‍ ക്രോസില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതോടെ നഗരത്തിലെ വാഹനത്തിരക്ക് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും. വടക്കേക്കര ക്ഷേത്രം, ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്ഥാപനങ്ങള്‍, സെന്റ്തോമസ് ആശുപത്രി, വാഴപ്പള്ളി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് ഈ റോഡില്‍ മേല്‍പ്പാലം വരുന്നതോടെ സമയ ദൂരലാഭവും ഉണ്ടാകും. കൂടാതെ വാഴൂര്‍ റോഡില്‍ റെയില്വേയ്ക്കുമുന്നിലുള്ള മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഗതാഗതകുരുക്കും ഒഴിവാക്കുവാന്‍ കഴിയും.
പാത ഇരട്ടിപ്പിക്കല്‍ പൂര്‍ണമാകുന്നതോടെ ഇതുവഴിയുള്ള ട്രയിന്‍ ഗതാഗതവും ഇരട്ടിയാകും. അതോടെ ട്രയിന്‍ ക്രോസുകള്‍ക്കായി അടയ്ക്കുന്ന ഗേറ്റുകള്‍ ഗതാഗതത്തിനു തുടര്ന്നുകൊടുക്കാന് കഴിയുന്ന സമയം കുറവാകുകയും ചെയ്യുന്നതോടെ ഈ റോഡിലും ഗതാഗതകുരുക്ക് അനുഭവപ്പെടും. ഈകുരുക്കുകള് ഉണ്ടാകാതിരുക്കുന്നതിനുള്ള ഉചിതമായ നടപടി ഇവിടെ മേല്‍പാലം നിര്മ്മിക്കുന്നതായിരിക്കുന്നതെന്ന് പ്രദേശ വാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
പ്രയോജനപ്രദമായ രീതിയില്‍ പാത ഇരട്ടിപ്പിക്കലിനൊപ്പം പുതിയ മേല്‍പ്പാലം കൂടി നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ റയില്‍വേമന്ത്രി, എം.പി, എം.എല്‍.എ എന്നിവര്‍ക്കു നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: