കൊച്ചി: കത്തോലിക്ക സഭയിലെ (സീറോ മലബാര്‍) വര്‍ണ്ണ വിവേചനം അവസാനിപ്പിക്കണമെന്നും നീതി നടപ്പാക്കണമെന്നും സഭയിലെ സ്ത്രീകളെ അപമാനിക്കരുതെന്നും ആവശ്യപ്പെട്ട് കെസിആര്‍എം ക്നാനായ ഫ്രീഡം മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലിയും ധര്‍ണ്ണയും നടത്തി. വിഷയത്തില്‍ മാര്‍പാപ്പ ഇടപെടണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മെത്രാന് മുഖേന വിശ്വാസികള്‍ നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സെബാസ്റ്റ്യന്‍ പോള്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സംഘടനാ നേതാക്കളായ റെജി ഞള്ളാനി, ലൂക്കോസ് മാത്യു, ടി.ഒ.ജോസഫ്, ജോസഫ് വെളിവില്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, അഡ്വ ഇന്ദുലേഖ ജോസഫ്, കെ.കെ. ജോസ് കണ്ടത്തില്‍,ജോര്‍ജ് മൂലേച്ചാലില്‍, സ്റ്റീഫന്‍ ലൂക്കോസ്, തോമസ് കിടങ്ങൂര്‍ പ്രസംഗിച്ചു.
ക്നാനായ സഭയില്‍ (കോട്ടയം രൂപത) നിന്നൊരാള്‍ ഇതര കത്തോലിക്ക സഭകളില്‍ നിന്നുള്ള സ്ത്രീയെ വിവാഹം കഴിച്ചാല്‍ രൂപതയില്‍ നിന്ന് പുറത്താകുമെന്ന കാടന്‍ നീതിക്കെതിരെയാണ് സമരമെന്ന് വിശ്വാസികള്‍ പറഞ്ഞു.
ഇങ്ങനെയുള്ള വിശ്വാസങ്ങള്‍ സഭയ്ക്ക് ഗുണം ചെയ്യില്ല. സവര്‍ണ്ണ നിയമമാണ് സഭ നടപ്പാക്കുന്നതെന്ന് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. രക്തശുദ്ധിവാദം കത്തോലിക്ക സ്ത്രീകള്‍ക്ക് അപമാനമാണ്. ഇത് സ്ത്രിത്വത്തോടുള്ള വെല്ലുവിളിയുമാണെന്ന് പീഡനത്തിന് വിധേയനായി കഴിയുന്ന റെജി ഞള്ളാനി പറഞ്ഞു. ഇത്തരം പ്രവര്‍ത്തി തുടരുന്ന കത്തോലിക്ക സഭയോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് വിശ്വാസികള്‍ തീരുമാനിക്കണമെന്ന് ക്നാനായ ഫ്രീഡം മൂവ്മെന്റ് ഭാരവാഹികളായ ടി.ഒ. ജോസഫ്, ലൂക്കോസ് മാത്യു, സ്റ്റീഫന്‍ ലൂക്കോസ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: