തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിലവിലെ സാഹചര്യം പെന്ഷന് പ്രായം കൂട്ടുന്നതിന് അനുയോജ്യമല്ലെന്നു പറഞ്ഞ ഉമ്മന്‍ ചാണ്ടി യുവാക്കളുടെ പ്രതിഷേധം കാണാതിരിക്കാനാവില്ലെന്നും വ്യക്തമാക്കി. പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പെന്ഷന് പ്രായം വര്‍ധിപ്പിച്ചാല്‍ ഒരു വര്‍ഷം 25,000 തൊഴിലവസരങ്ങള്‍ മാത്രമേ നഷ്ടമാകൂ. എന്നാല്‍ 25 ലക്ഷം ചെറുപ്പക്കാര്‍ ഇതിനെതിരാണ്. രാഷട്രീയ നേതാക്കള്കിടയിലും സമവായം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷം അധ്യാപകര്‍ ഉള്‍പ്പെടെ പെന്‍ഷനാകുന്നത് 25,000 പേര് മാത്രമാണ്. പെന്ഷന് പ്രായം ഉയര്‍ത്തുന്നത് കൊണ്ടാണ് തൊഴില്‍ കിട്ടാത്തതെന്നാണ് ചെറുപ്പക്കാരുടെ വിശ്വാസം. ഇവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയ യുവജന സംഘടനകള്‍ സഹകരിച്ചാല്‍ പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പെന്ഷന് പ്രായം വര്‍ധിപ്പിച്ചാല്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന നിരവധി പദ്ധതികള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: