ലക്നോ: ഹമീര്‍പൂരിലെ ബില്‍ഗാവ് ഗ്രാമത്തില്‍ മദ്യപിച്ചെത്തിയ യുവാവ് 90കാരനായ ദളിതനെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം തീകത്തിച്ചു. പ്രതി സഞ്ജയ് തിവാരിയെ നാട്ടുകാര്‍ പിടികൂടി. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയിലില്‍ അടച്ചു.
ചിമ്മ ആഹിവാര് എന്ന വൃദ്ധനും ഭാര്യ ബസന്തിയും ബന്ധു വീരപാലും ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു.
ഈ സമയം സഞ്ജയ് തിവാരി ചിമ്മയോട് മദ്യപിക്കാന്‍ പണം ചോദിച്ചു. ചിമ്മ വിസമ്മതിച്ചതോടെ കോടാലിയെടുത്ത് സഞ്ജയ് തിവാരി പിന്നാലെയോടിയെത്തി. ക്ഷേത്രത്തില്‍ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. ഭയന്ന് ബസന്തിയും വീരപാലും ഓടിയപ്പോള്‍ ഇയാള്‍ ചിമ്മെയ ക്ഷേത്രകവാടത്തോട് ചേര്‍ത്തുവച്ച് വെട്ടി.
തുടര്‍ന്ന് മൃതദേഹം ക്ഷേത്രത്തിനു പുറത്തേക്ക് വലിച്ചിഴച്ച് കത്തിച്ചു. ജലാല്പ്പൂര് സ്റ്റേഷനിലെ സ്റ്റേഷന് ഓഫീസര്‍ രാമാശ്രയ് യാദവ് പറഞ്ഞു.
പട്ടികജാതിക്കാര്‍ നിര്‍മ്മിച്ച ക്ഷേത്രം ഗ്രാമത്തിനു പുറത്താണ്. മാനസിക അസ്വാസ്ഥ്യമുള്ള തിവാരി രണ്ടു ദിവസം മുന്‍പ് ക്ഷേത്ര പൂജാരിയെ ആക്രമിച്ചിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: