ന്യൂദല്‍ഹി: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിന് ഭാരത പതിപ്പ്. അന്‍സാര്‍ ഉള് താഹിദ്. ഐഎസില്‍ പോയി മടങ്ങിയെത്തിയ അരീബ് മജീദെന്ന യുവാവിനു വേണ്ടി അന്‍സാര്‍ ഉള് താഹിദ് എന്ന സംഘടനയാണ് സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പോസ്റ്റു ചെയ്തതെന്നും വെളിവായി. മജീദ് മടങ്ങിയെത്തിയത് ഭാരതത്തില്‍ ഭീകരാക്രമണം നടത്താനാണെന്ന് ട്വീറ്റ് ചെയ്തത് ഈ സംഘടനയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി.
ഇന്ത്യന്‍ മുജാഹിദ്ദീനാണ് പുതിയ വേഷം ധരിച്ചെത്തിയതെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.ഐഎസിനു വേണ്ടി അന്‍സാര്‍ ഉള് താഹിദ് ഭാരതത്തില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും വെളിവായിട്ടുണ്ട്.ഒരു വര്‍ഷം മുന്‍പ് സുല്‍ത്താന്‍ അമര്‍ എന്നയാളാണ് അന്‍സാര്‍ ഉള് താഹിദ് തുടങ്ങിയത്. ഇയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചശേഷം സഹോദരന് ഷാഫി അമറാണ് സംഘടന കൈകാര്യം ചെയ്യുന്നത്.
സിറിയക്കു പോയ ആരിഫ് മജീദ് മടങ്ങിയെത്തിയ ശേഷം ദേശീയ അന്വേഷണ ഏജന്‍സിക്കു മുന്‍പാകെ വിലപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഐഎസ് കേന്ദ്രങ്ങളില്‍ ഭാരതത്തില്‍ നിന്ന് എത്തുവന്നവര്‍ക്ക് മോശം പരിഗണനയാണ് ലഭിക്കുന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. കക്കൂസ് കഴുകുകയും മറ്റുമാണ് ഭാരതത്തില്‍ നിന്ന് എത്തിയവര്‍ക്ക് ചെയ്യേണ്ടിയിരുന്നത്. ഐഎസ് സ്വര്‍ഗമാണെന്ന് കരുതിയ ഭാരതത്തിലെ ചില യുവാക്കള്‍ക്ക് മജീദിന്റെ വെളിപ്പെടുത്തല്‍ ഞെട്ടലാണ് ഉണ്ടായിയത്.
ഏതായാലും ഐഎസില്‍ ചേരാനുള്ള കുറേപ്പേരുടെയെങ്കിലും മോഹം ഇതോടെ ശമിച്ചിട്ടുണ്ടെന്നാണ് ഐബി പറയുന്നത്. കഴിഞ്ഞ ആറു മാസമായി ഒരാളും ഭാരതത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നിട്ടില്ല.
ഐഎസിനു വേണ്ടി അന്‍സാര്‍ ഉള് താഹിദ് സോഷ്യല്‍ മീഡയയില്‍ ശക്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദി പോലും ഈ സംഘടനയെ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നാണ് ഐബി കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: