കൊച്ചി: നേത്രചികിത്സാ വിദഗ്ധരുടെ സമ്മേളനത്തിന് (ഫ്ളെയിംസ് 2015) തുടക്കം. കണ്ണിലെ അണുബാധ, നേത്രവീക്കം, നേത്രരോഗ നിര്‍ണ്ണയം, ചികിത്സ എന്നിവയില്‍ അവലംബിക്കേണ്ട നൂതന ശാസ്ത്ര സാങ്കേതിക വിദ്യകള്‍, രോഗപ്രതിരോധ നടപടികള്‍ തുടങ്ങി വിവിധ വിഷയങ്ങളാണ് രണ്ടു ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.
കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് പ്രസിഡന്റ് ഡോ. ചാള്‍സ് സ്കറിയ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഡോ. എ ഗിരിധര്‍, ഡോ. ജി മഹേഷ്, ഡോ. ഡേവിസ് അക്കര, ഡോ. എന്‍ സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു.
നേത്രപരിചരണത്തിലുള്ള അശ്രദ്ധ സാമൂഹിക സാമ്പത്തിക അവസ്ഥയെ ഏതു രൂപത്തില്‍ ബാധിക്കുന്നു എന്നതു സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുള്ള രൂപരേഖ സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമായി. കാഴ്ചയെ ബാധിക്കുന്ന ഏതവസ്ഥയും മുതിര്‍ന്നവരുടേയും കുട്ടികളുടേയും കഴിവുകളെയും, കാര്യക്ഷമതയേയും പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവ്് സമൂഹത്തില്‍ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. ഗിരിധര്‍ പറഞ്ഞു. നേത്രചികിത്സ മാറ്റിവയ്ക്കുന്ന മാനസികാവസ്ഥ ജനങ്ങളില്‍ ഇല്ലായ്മ ചെയ്യുന്നതിന് നേത്രചികിത്സാ വിദഗ്ധരുടേയും, സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും കൂട്ടായ പരിശ്രമം ആവശ്യമാണ്.
സമ്മേളനത്തിന്റെ ഒന്നാം ദിവസം നേത്രരോഗങ്ങള്‍ സംബന്ധിച്ച് അഞ്ച് സുപ്രധാന സെഷനുകള്‍ നടന്നു. പ്രഫ. ചീ സൂണ്‍ ഫെയ്ക്, പ്രഫ. എസ് ആര് രത്തിനം, ഡോ. പത്മമാലിനി, ഡോ. ലക്ഷ്മി മഹേഷ്, ഡോ. ഷ്യാന്‍ ബസു, ഡോ. പ്രശാന്ത് ഖാര്‍ഗ്, ഡോ. അലൈ ബാങ്കര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. ഇന്ന് നടക്കുന്ന അഞ്ച് സെഷനുകളോടെ സമ്മേളനം സമാപിക്കും.
കേരളാ സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ്, കൊച്ചി ഒഫ്താല്‍മിക് ക്ലബ് എന്നിവയുടെ പിന്തുണയോടെയാണ് സമ്മേമ്മളനം സംഘടിപ്പിച്ചിട്ടുള്ളത്. ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റിയൂട്ടും എസ്എസ്എം ഐ റിസര്‍ച്ച് ഫൗണ്ടേഷനുമാണ് സമ്മേളനത്തിന്റെ സംഘാടകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: