27.09.2015 രാത്രി 9 മണിക്ക് തിരുവനന്തപുരം ദൂരദര്‍ശനില്‍ നടന്ന ഒരു ചര്‍ച്ചയാണ് ഈ കത്തിനാധാരം. കേരളത്തിലെ രണ്ട് പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്മാരായ ഗോവിന്ദന്മാഷും രാജ്മോഹന്‍ ഉണ്ണിത്താനും കൂടാതെ എസ്എന്‍ഡിപി, കെപിഎംഎസ്, യോഗക്ഷേമസഭ എന്നിവയെ പ്രതിനിധീകരിച്ച് അവരുടെ നേതാക്കളും കൂടാതെ രാഹുല്‍ ഈശ്വറും പ്രസ്തുത ചര്‍ച്ചയില്‍ പങ്കെടുക്കുകയുണ്ടായി. സാമുദായിക നേതാക്കന്മാര് അവരുടെ കാഴ്ചപ്പാട് വിശദീകരിച്ചപ്പോള്‍ രണ്ട് രാഷ്ട്രീയ നേതാക്കന്മാര് സംഘപരിവാറിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. കോടതി വിധികളും കമ്മീഷനുകളുടെ കണ്ടെത്തലുകളും, തമസ്കരിച്ചുകൊണ്ട് സംഘപരിവാര്‍ നേതാക്കന്മാരെ ഉള്‍പ്പെടുത്താതെ കേരളാ നിയമസഭയിലേതുപോലെ ഗാന്ധിവധം അടക്കമുളള വിഷയങ്ങളില്‍ സംഘപരിവാര്‍ സംഘടനകളെ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു.
തന്റെ പേരിലുണ്ടായിരുന്ന ലൈംഗിക ആരോപണക്കേസ് കോടതി തളളിയതുകൊണ്ട് വിശുദ്ധനാണ് എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഉണ്ണിത്താന് ഒരു കോടതിയും, ഒരു കമ്മീഷനും, ഗാന്ധിവധത്തില്‍ സംഘത്തെ കുറ്റപ്പെടുത്താതെ അഗ്നിശുദ്ധി തെളിയിക്കുകയും ചെയ്തിട്ട് ഉണ്ണിത്താന് ലഭിച്ചുകൊണ്ടിരിക്കുന്ന ന്യായം എന്തേ സംഘത്തിന് നിഷിദ്ധമായത്?. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ദൂരദര്ശന്, ആകാശവാണി പോലുളള മാധ്യമങ്ങളെ ഉപയോഗിച്ച് സംഘപരിവാര്‍ സംഘടനകളെ ആക്രമിക്കുന്നത് ഒരു പരിപാടി ആയി മാറിയിരിക്കുന്നു.
കാവാലം ശശികുമാര്‍ കഴിഞ്ഞമാസം 22 ാം തീയതി, ആകാശവാണി കോഴിക്കോട് നിലയത്തെപ്പറ്റി തന്റെ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്. സംഘപരിവാറിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാതെ ഏകപക്ഷീയമായി വിധി പ്രസ്താവിക്കുവാന്‍ അവസരം നല്കുന്ന ഇത്തരം മാധ്യമസംസ്കാരം ജനാധിപത്യയുഗത്തില്‍ ചേര്‍ന്നതല്ല. സംഘപരിവാര്‍ വിരുദ്ധ മനോഭാവം മൂലം മത്ത് പിടിച്ച ചില ഉദ്യോഗസ്ഥപ്രമാണിമാര്‍ ഇതിന്റെ തലപ്പത്തിരുന്നുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് എന്നെപ്പോലെയുളള സാധാരണ ശ്രോതാക്കള്‍ കരുതുന്നു.
ഇത്തരക്കാരുടെ മനോവൈകൃതം പുറത്തുകൊണ്ടുവരാനുളള ശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സാധാരണ ചൊല്ലുപോലെ “ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കണ്ണുനീര്” എന്ന് കരുതേണ്ടി വരും.
വി.എന്‍.രാമചന്ദ്രന്
പൊങ്ങ
പ്രതികരിക്കാൻ ഇവിടെ എഴുതുക: