ആലുവ: അടിയന്തരാവസ്ഥക്കെതിരെ നടന്ന ചെറുത്തുനില്‍പ്പ് രണ്ടാം സ്വതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്ന് അടിയന്തരാവസ്ഥ തടവുകാരുടെ സംസ്ഥാന കണ്വെന്ഷന് ആവശ്യപ്പെട്ടു. സമരത്തില്‍ ശാരീരിക പീഡനം അനുഭവിച്ചവര്‍ക്ക് വൈദ്യസഹായം നല്‍കണമെന്നും പീഡനത്തിനിരയായവരുടെ കുടുംബങ്ങളെ സംരക്ഷിക്കണമെന്നും അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
37 ഓളം സമരങ്ങളെ സ്വാതന്ത്ര്യസമരമായി കണക്കാക്കി ഭാരത സര്‍ക്കാര്‍ പെന്ഷന് നല്കി വരുന്നുണ്ട്. ഇതില്‍ 13 എണ്ണം കേരളത്തിലാണ്. മനുഷ്യത്വം മരവിച്ച കൂട്ടക്കൊലകള്‍ അരങ്ങേറിയ മാപ്പിള ലഹളയും ഇതിലുള്‍പ്പെടും. കമ്മ്യൂണിസ്റ്റ് കലാപങ്ങള്‍ക്കും സ്വാതന്ത്ര്യസമരത്തിന്റെ മാന്യതനല്‍കി പെന്ഷന് നല്‍കുന്നുണ്ട്. വിദേശാധിപത്യത്തെ അനുസ്മരിപ്പിക്കും വിധം മൗലികാവകാശങ്ങള്‍ റദ്ദാക്കി രാജ്യത്തെ ഇരുട്ടിലാഴ്ത്തിയ ഭരണകൂടഭീകരതയെ സഹനസമരത്തിലൂടെ പരാജയപ്പെടുത്തിയ പോരാട്ടം സ്വാതന്ത്ര്യസമരം തന്നെയാണ്.
വിവിധ സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥാ വിരുദ്ധ പോരാളികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്കിവരുമ്പോള് കേരളം മുഖം തിരിക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
ടൗണ്‍ഹാളില്‍ നടന്ന കണ്വെഷന് ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി മേനോന് ഉദ്ഘാടനം ചെയ്തു.
ആലുവ ജില്ലാ സംഘചാലക് റിട്ട. ജില്ല ജഡ്ജി സുന്ദരം ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, കെ.രാമന്‍പിള്ള, ജന്മഭൂമി മുന്‍ പത്രാധിപര്‍ പി.നാരായണന്, അസോസിയേഷന് ഭാരവാഹികളായ വൈക്കം ഗോപകുമാര്‍, സീതാലക്ഷ്മി, എം.രാജശേഖരപണിക്കര്‍, പി.ആര്.കെ. മേനോന്, ആര്. രവീന്ദ്രന്, എം.ബി സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
അവകാശപ്പെട്ടത് നേടിയെടുക്കണം:
പി.ഇ.ബി. മേനോന്
ആലുവ: ഭരണകൂടത്തിന്റെ ഔദാര്യം ആശ്രയിച്ചല്ല സംഘത്തിന്റെ പ്രവര്‍ത്തനമെന്നും എന്നാല്‍ അവകാശപ്പെട്ടത് നേടിയെടുക്കണമെന്നും ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്.
ആലുവയില്‍ അടിയന്തരാവസ്ഥ തടവുകാരുടെ സംസ്ഥാന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുകളെ ആശ്രയിച്ചല്ല നമ്മള് മുന്നോട്ട് പോകുന്നത്. സംഘത്തിന്റെ ശ്രമഫലമായി രാജ്യത്ത് രണ്ട് ലക്ഷത്തോളം സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇതിനുദാഹരണമാണ്. സാമൂഹ്യപരിവര്‍ത്തനം സാധ്യമാക്കാന്‍ ഇത്തരം സേവാകേന്ദ്രങ്ങളിലൂടെ സാധിച്ചു. അവകാശം നേടിയെടുക്കുകയെന്നതിനപ്പുറം സമാജ പരിവര്‍ത്തനത്തിന് ഉതകുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനും അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന് സാധിക്കണം. അടിയന്തരാവസ്ഥക്കെതിരെ സംഘപ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ രാജ്യത്തിന്റെ ഗതി എന്താകുമായിരുന്നുവെന്ന് ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തില്‍ നിന്നും സിപിഎം ഒളിച്ചോടി: ഒ. രാജഗോപാല്‍
ആലുവ: അടിയന്തരാവസ്ഥാ വിരുദ്ധസമരത്തില്‍ നിന്നും സിപിഎം ഒളിച്ചോടിയെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍. ഇപ്പോള്‍ സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ നാടുനീളെ പരിപാടികളുമായി ഓടിനടക്കുകയാണ് സിപിഎം. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ വസ്തുത ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലുവയില്‍ അടിയന്തരാവസ്ഥ തടവുകാരുടെ സംസ്ഥാന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
അടിയന്തരാവസ്ഥക്കെതിരെ ജില്ലകളില്‍ സമരം നടത്തി അറസ്റ്റ് വരിക്കാന്‍ സിപിഎം കൂടി ഉള്‍പ്പെട്ട പ്രതിപക്ഷ ഏകോപന സമിതി തീരുമാനിച്ചിരുന്നു.
എന്നാല്‍ പിന്നീട് സിപിഎം പിന്മാറുകയായിരുന്നു. സമരത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ ഇ.എം.എസ്സിനെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ഈ സമയത്ത് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്നു എ.കെ.ജി. എന്തൊരനീതിയാണ് നടക്കുന്നതെന്നും എനിക്കല്‍പ്പം ആരോഗ്യമുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളോടൊപ്പം വരുമായിരുന്നെന്നുമാണ് തന്നെ സന്ദര്‍ശിച്ച ജനസംഘം നേതാവായിരുന്ന ജന കൃഷ്ണമൂര്‍ത്തിയോട് എ.കെ.ജി പറഞ്ഞത്.
അടിയന്തരാവസ്ഥയില്‍ ഏറ്റവുമധികം ക്രൂരതകള്‍ നടന്ന സംസ്ഥാനമാണ് കേരളം. ഇപ്പോഴും ആ കിരാത പ്രവര്‍ത്തികളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. അടിയന്തരാവസ്ഥക്കാലത്തെ പോലീസിന്റെ ക്രൂരതകള്‍ സംബന്ധിച്ച് 1977ല്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പ്രതിപാദിച്ച പോലീസുകാര്‍ക്ക് പ്രൊമോഷന് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നാടിന് വേണ്ടി പോരാടിയവര്ക്കല്ല, രാജ്യദ്രോഹികള്ക്കാണ് ഇവിടെ സര്‍ക്കാരിന്റെ സഹായമെന്നും അദ്ദേഹം പറഞ്ഞു.
സമരത്തില്‍ പങ്കെടുക്കാനഭ്യര്‍ത്ഥിച്ച് രണ്ട് തവണ ഇ.എം.എസ്സിനെ കാണാന്‍ പോയ വ്യക്തിപരമായ അനുഭവം കെ. രാമന്‍പിള്ള പങ്കുവെച്ചു. നിങ്ങള്‍ പോലീസ് അന്വേഷിക്കുന്ന ആളായതിനാല്‍ ഇ.എം.എസ്സിന് കാണാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന വിഎസ് ആദ്യം തിരിച്ചയച്ചു. പിന്നീട് ജനസംഘത്തിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന രാംഭാവു ഗോഡ്ബൊളെയോടൊപ്പം അദ്ദേഹത്തെ സന്ദര്‍ശിച്ചു. സമരത്തിനില്ലെന്ന് ഇ.എം.എസ് തീര്‍ത്തു പറഞ്ഞു. അന്നത്തെ സംഭവം രാമന്‍പിള്ള ഓര്‍ത്തെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: