ആലപ്പുഴ: കുട്ടനാട്ടില്‍ കൊയ്ത്ത് കഴിഞ്ഞ കെട്ടിക്കിടക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കാത്തപക്ഷം സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരം നടത്തുമെന്ന് തോമസ്ചാണ്ടി എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു. സിവില്‍സപ്ലൈസ് കോര്പ്പറേഷന് നെല്ല് സംഭരിക്കുകയോ സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിപ്പിക്കുന്നതിനോ അടിയന്തര നടപടി സ്വീകരിക്കണം. കുട്ടനാട്ടില്‍ ഒരു നെല്ലും ഒരു മീനും പദ്ധതി വ്യാപിപ്പിച്ച് ഉപ്പ് വെള്ളം കേറിയിറങ്ങുന്നതിന് സൗകര്യമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ രണ്ട് കൃഷിയെന്നത് ഒരു തവണ നെല്ലും രണ്ടാം തവണ മീന്‍ കൃഷിയുമാക്കണം.വിഷ വള പ്രയോഗം മൂലം കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കുട്ടനാട്ടിലെ ജനങ്ങള്‍ അടിമയാകുന്നതിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ ഇത് സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.തണ്ണീര്‍മുക്കം ബണ്ട് കുടുതല്‍ കാലം തുറന്നിടുന്നതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: