ആലപ്പുഴ: സിഗരറ്റ് വലിച്ചത് പുറത്ത് പറയാതിരിക്കാന്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നാലു വിദ്യാര്‍ത്ഥികളെയും ഒരു യുവാവിനെയും പോലീസ് പിടികൂടി. കഴിഞ്ഞ ഓണത്തിനാണ് കേസിനാസ്പദമായ സംഭവം. തിരുവോണ ദിവസം ഉച്ചയ്ക്ക് കായംകുളം കൊറ്റുകുളങ്ങരയിലുള്ള യുപി സ്കൂളിന്റെ മൈതാനത്തിനടുത്തുവച്ചാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ഭിന്നശേഷിക്കാരന് മര്‍ദ്ദനമേറ്റതും അപമാനിക്കപ്പെട്ടതും.
വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കിയായിരുന്നു മര്‍ദ്ദനം. ഇത് മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തി വാട്സ് ആപിലും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ കാണാനിടയാകുകയും തുടര്‍ന്ന് കായംകുളം പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
സംഭവത്തില്‍ നാല് പ്ലസ്വണ് വിദ്യാര്‍ത്ഥികളെയും കൊറ്റുകുളങ്ങര സ്വദേശി റഫീഖ് (18)നെയും പോലീസ് പിടികൂടി. 2013ല്‍ പര്‍ദയിട്ട പെണ്‍കുട്ടിയെ നോക്കിയതിന് നൂറനാട് സ്വദേശിയെ മര്‍ദ്ദിക്കുകയും ഇതും സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കായംകുളത്ത് കുറച്ചു നാളുകളായി ഇത്തരത്തിലുള്ള മര്‍ദ്ദനങ്ങള്‍ നടക്കുകയും അത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: