തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പാര്‍ട്ടി പൂര്‍ണ സജ്ജമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. എന്തുകൊണ്ടും ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നത്. ഈ തെരഞ്ഞെടുപ്പ് കേരളത്തില്‍ ഗുണപരമായ മാറ്റത്തിന് വഴിതുറക്കും. ഇരുമുന്നണികളെയും പരീക്ഷിച്ച് മടുത്ത് നിരാശരായ ജനത ബിജെപിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന ജനോപകാര പദ്ധതികളുടെ ഗുണഫലം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം വെറും ഏഴായിരം സീറ്റുകളിലായിരുന്നു ബിജെപി മത്സരിച്ചത്. ഇക്കുറി 25,000 സീറ്റിലും ബിജെപിയോ ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ഥിയോ ഉണ്ടായിരിക്കും. പാര്‍ട്ടിയിലെ അംഗവര്ധനയും അനുകൂലമായ പൊതുജനാഭിമുഖ്യവും പരമാവധി പ്രയോജനപ്പെടുത്തും. എല്ലാ സീറ്റിലും കരുത്തുറ്റ മൂന്നാംശക്തിയായി ബിജെപി മത്സരിക്കും.
സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തിലാണ്. ഒമ്പതിന് ചേരുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് സമിതി യോഗം കോര്പ്പറേഷന്, മുന്‍സിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാദേശിക തലത്തില്‍ മാത്രമല്ല ജില്ലാ തലത്തിലും എസ്എന്‍ഡിപിയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ എസ്എന്‍ഡിപി മുന്നോട്ടുവയ്ക്കുന്ന സ്ഥാനാര്‍ഥികളെ സ്വതന്ത്രചിഹ്നത്തില്‍ മത്സരിപ്പിക്കുന്ന കാര്യവും ചര്‍ച്ച ചെയ്തു വരികയാണ്. ഇക്കാര്യത്തില്‍ ഒന്നും ബിജെപിക്ക് യാതൊരുവിധ ആശങ്കയോ സമ്മര്‍ദ്ദമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: