ഗ്വാട്ടിമാല സിറ്റി: മധ്യഅമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി. ദുരന്തത്തില്‍ കാണാതായ അറുനൂറോളം പേരെക്കുറിച്ച് ഇനിയും വിവരമില്ല. ഭൂരിഭാഗവും മണ്ണിനടിയില്‍ അകപ്പെട്ടതായാണ് വിവരം.
സാന്റാ കാതറീന പിനുലയക്കു സമീപമുള്ള എല്‍ കാമ്പ്ര ഗ്രാമത്തിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. സൈനികരും പോലീസുകള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കനത്ത മഴയെത്തുടര്‍ന്ന് നദിയിലെ ജലനിരപ്പുയര്‍ന്നതാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്. വ്യാഴാഴ്ച രാത്രിയുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും 125 ഓളം വീടുകളും കെട്ടിടങ്ങളുമാണ് തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: