ആലുവ: രേഖകളില്ലാതെ അനധികൃതമായി കാറില്‍ കടത്തിയ 43 ലക്ഷം രൂപയുടെ കുഴല്‍പ്പണം ആലുവ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വയനാട് മാനന്തവാടി അഞ്ചുകുന്ന് സ്വദേശികളായ ഇളംതൊട്ടയില് അബ്ദുള്‍ ഖാദര്‍ (20), മണ്ണംകണ്ണി വീട്ടില്‍ അന്‍വര്‍ (29) എന്നിവരെ ആലുവ സിഐ ടി.ബി. വിജയന് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച്ച രാത്രി എട്ട് മണിയോടെ ദേശീയപാതയില്‍ ബൈപ്പാസിന് സമീപം നടന്ന വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. ദേശീയപാത വഴി കുഴല്‍പ്പണം കടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സി.ഐയുടെയും എസ്ഐ പി.എ. ഫൈസലിന്റെയും നേതൃത്വത്തില്‍ പരിശോധന നടന്നത്. എറണാകുളം ഭാഗത്ത് നിന്നും തൃശൂര്‍ ഭാഗത്തേക്ക് കെ.എല്‍ 72 1945 നമ്പര്‍ റിറ്റ്സ് കാറിലാണ് കുഴല്‍പ്പണവുമായി പ്രതികളെത്തിയത്. വാഹനം പൂര്‍ണമായി പരിശോധിച്ചെങ്കിലും പണം കണ്ടെത്തിയില്ല. എന്നാല്‍ പ്രതികളുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ച് വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തിയത്. 1000ത്തിന്റെയും 500ന്റെയും നോട്ടുകെട്ടുകളായിരുന്നു.
മാനന്തവാടി ദിയ ട്രെഡേഴ്സില്‍ നിന്നും എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരി സക്കറിയ എന്നയാള്‍ക്ക് കുരുമുളക് നല്കിയ ഇനത്തില്‍ ലഭിച്ച തുകയാണെന്നായിരുന്നു കാറിലുണ്ടായിരുന്നവരുടെ മറുപടി. എന്നാല്‍ ഇവരുടെ പക്കല്‍നിന്നും ലഭിച്ച കത്തില്‍ കോട്ടയം കുറുപ്പന്തറയിലെ സിജി ട്രെഡേഴ്സിലേക്ക് 43 ലക്ഷം രൂപ അബ്ദുള്‍ഖാദറിന്റെ കൈവശം കൊടുത്തുവിടുന്നതായി സൂചിപ്പിച്ചിരുന്നു.
ദിയ ട്രെഡേഴ്സ് ഉടമ റഫീക്ക് എന്നയാളുടെ പേരിലാണ് കത്തെഴുതിയിട്ടുള്ളത്. കുറുപ്പന്തറയിലേക്ക് പണം കൊടുത്തുവിടുന്നുവെന്നത് ശരിയാണെങ്കില്‍ വാഹനം എതിര്‍ദിശയിലേക്കാണ് ഓടിക്കൊണ്ടിരുന്നത്. ഇത് പണം അനധികൃതമാണെന്നതിന് തെളിവാണ്.
ത്രിതല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി കൊണ്ടുപോകുന്ന പണമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സിഐക്കും എസ്ഐക്കും പുറമെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോര്‍ജ് മാത്യു, സിപിഒ സജി, രാജീവ്, സിജന്, സുരേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: