ഫുള്‍ഹാം: പുതിയ സീസണില്‍ പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് കുതിക്കുന്ന ചെല്‍സിക്ക് വീണ്ടും അട്ടിമറി തോല്‍വി. ഇത്തവണ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ സതാംപ്റ്റണ്നാണ് ചെല്‍സിയുടെ നെഞ്ചില്‍ തീകോരിയിട്ടത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ചെല്‍സിയെ സതാംപ്റ്റണ് രാജയപ്പെടുത്തിയത്.
കളിതുടങ്ങി പത്തുമിനിറ്റിനുള്ളില്‍ ചെല്‍സി സതാംപ്റ്റണിന്റെ വലയില്‍ പന്തെത്തിച്ചു. ബ്രസീലുകാരന് വില്യനായിരുന്നു വലചലിപ്പിച്ചത്. എന്നാല്‍ ആദ്യപകുതി തീരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ഡേവിസിലൂടെ സതാംപ്റ്റണ് ഒപ്പമെത്തി.
രണ്ടാം പകുതിയില്‍ 60 -ാം മിനിറ്റില്‍ മാനെയുടെ ബൂട്ട് സതാംപ്റ്റണ് ലീഡ് സമ്മാനിച്ചു. 72 -ാം മിനിറ്റില്‍ പില്ലെ ചെല്‍സിയുടെ നെഞ്ചില്‍ അവസാന ആണിയും തറച്ചു. തോല്‍വിയോടെ ചെല്‍സി ലീഗില്‍ 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: