കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ അഴിമതി നടന്നുവെന്നും ഇതേക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായി അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് തയ്യാറാക്കി. ത്വരിത പരിശോധനാ റിപ്പോര്‍ട്ട് കൊല്ലം വിജിലന്‍സ് യൂണിറ്റ് ഡയറക്ടര്‍ക്ക് കൈമാറും.
കശുവണ്ടി സംഭരണത്തിന് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ട്. കരാര്‍ നല്കിയ സമയത്തെ എം.ഡിയെ പ്രതി ചേര്‍ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വിപണി വിലയെക്കാള്‍ കൂടുതല്‍ വില നല്‍കിയാണ് തോട്ടണ്ടി സംഭരിച്ചത്.
വിപണിയില്‍ 100 മുതല്‍ 107 രൂപ വരെ വില ഉണ്ടായിരുന്നപ്പോള്‍ 117 രൂപയ്ക്കാണ് കോര്പ്പറേഷന് സംഭരിച്ചത്. ഇതിലൂടെ കോര്പ്പറേഷന് നഷ്ടമുണ്ടായി. സംഭരിച്ച തോട്ടണ്ടിക്ക് രാജ്യാന്തര നിലവാരം ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയെ കുറിച്ചെല്ലാം വിശദമായ അന്വേഷണം ആവശ്യമാണ്.
30 കോടി രൂപയാണ് കശുവണ്ടി കോര്പ്പറേഷന് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 13 കോടിയാണ് തോട്ടണ്ടി സംഭരണത്തിനായി മാറ്റി വച്ചിരുന്നത്. എന്നാല്‍, കോര്‍പ്പറേഷന്റെ നിരുത്തരവാദപരമായ നിലപാട് കാരണം നഷ്ടമുണ്ടാവുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഴിമതിയെ കുറിച്ച് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: