ആലപ്പുഴ: സിപിഎം മുന്‍ സംസ്ഥാന ലെക്രട്ടറി പിണറായി വിജയന്റെ വര്‍ഗിയ പ്രീണനവും ഇരട്ടത്താപ്പും തുറന്നുകാട്ടി എസ്എന്‍ഡിപിയുടെ വ്യാപക പോസ്റ്റര്‍ പ്രചരണം. സമുദായ നേതാക്കളുടെ തിണ്ണനിരങ്ങാന്‍ സിപിഎമ്മിനെ കിട്ടില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്കു മറുപടിയായാണ് എസ്എന്‍ഡിപി പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നത്. പിണറായി വിജയന് പല സമയത്തായി വിവിധ ന്യൂനപക്ഷ സമുദായ നേതാക്കളുമായി വേദി പങ്കിടുന്ന ചിത്രങ്ങള്‍ നിരത്തി, എസ്എന്‍ഡിപിയെ വര്‍ഗീയവാദികളെന്നു വിളിക്കാന്‍ പിണറായി വിജയനു എന്ത് അര്‍ഹതയെന്ന ചോദ്യമുയര്‍ത്തുന്ന പോസ്റ്ററുകളാണു കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായി പ്രചരിച്ചത്. പിഡിപി നേതാവ് അബ്ദുല്‍നാസര്‍ മഅദനി, കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍, ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത എന്നിവര്‍ക്കൊപ്പം പിണറായി വിജയന് നില്ക്കുന്ന ചിത്രങ്ങളും ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയ്ക്കൊപ്പം മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ നില്ക്കുന്ന ചിത്രവുമാണു പോസ്റ്ററുകളിലുള്ളത്. വരും ദിവസങ്ങളില്‍ ശ്രീനാരായണ ഗുരുവിനെ സിപിഎമ്മുകാര്‍ കുരിശില്‍ തറച്ചതും കയറില്‍ കെട്ടിവലിക്കുന്നതുമായ പോസ്റ്ററുകളും വ്യാപകമായി പ്രചരിപ്പിച്ച് സിപിഎം നേതാക്കളുടെ ഗുരുനിന്ദ ജനമദ്ധ്യത്തില്‍ തുറന്നുകാട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: