ആലപ്പുഴ: ജില്ലാ പഞ്ചായത്തിലേക്കടക്കം സീറ്റു വിഭജന ചര്‍ച്ചകള്‍ക്ക് എല്‍ഡിഎഫ് ഇന്ന് തുടക്കമിടും. ഘടകകക്ഷികളുടെ സീറ്റുകള്‍ കയ്യടക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയരാന്‍ സാദ്ധ്യത. നേരത്തെ ഘടകകക്ഷിയായിരുന്ന ആര്എസ്പിയുടേതടക്കമുള്ള സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കുവയ്ക്കാനാണ് നീക്കം നടക്കുന്നത്. ജനതാദള്‍, എന്‍സിപി, കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കു നല്കിയ സീറ്റുകള്‍ സാമുദായിക സമവാക്യങ്ങളുടെ പേരില്‍ കയ്യടക്കാനും സിപിഎം ശ്രമമുണ്ട്.
കഴിഞ്ഞ തവണ എന്‍സിപി ജില്ലാ പഞ്ചായത്തിലേക്ക് ചമ്പക്കുളം ഡിവിഷനിലാണ് മത്സരിച്ചത്. ഇത്തവണ ഈ സീറ്റ് സിപിഎം കയ്യടക്കാനാണ് സാദ്ധ്യത. ജനതാദളിനു നല്കിയ ചെട്ടികുളങ്ങരയും സിപിഎം നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഈഴവ സമുദായാംഗങ്ങള്ക്ക്കൂടുതല് സീറ്റുകള്‍ നല്കി എസ്എന്‍ഡിപിയെ പ്രീതിപ്പെടുത്താനുള്ള നീക്കത്തില്‍ ഘടകകക്ഷികളില്‍ വ്യാപകമായി പ്രതിഷേദം ഉയര്‍ന്നുകഴിഞ്ഞു. മൃദു ഹിന്ദുത്വ സമീപനമാണ് സിപിഎം രഹസ്യമായി സ്വീകരിക്കുന്നതെന്നാണ് ആവരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: