വാഷിങ്ടണ്‍: പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ നേരെ വന്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍. പാക്കിസ്ഥാനിലെ സിന്ധ് മേഖലയിലാണ് ഹിന്ദുക്കള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ പീഡനം നടക്കുന്നത്. ഹിന്ദു സ്ത്രീകളെ നിര്‍ബന്ധമായി ഇസ്ലാമിലേക്ക് മതംമാറ്റുകയാണെന്ന് യുഎസ് കോണ്‍ഗ്രസില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് വനിതാ അംഗം ലോററ്റ സാഞ്ചസ് പറഞ്ഞു.
ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ അരങ്ങേറുന്നതെന്ന് അവര്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കളെ ഭീകരമായി കൊലപ്പെടുത്തുന്നു. സിന്ധിലെ ഹിന്ദുജനസംഖ്യ ഇല്ലാതാക്കുവാനാണ് മദ്രസാ നെറ്റ്വര്‍ക്ക് ശ്രമിക്കുന്നതെന്ന് യുഎസ് കോണ്‍ഗ്രസ് അംഗമായ ബ്രാഡ് ഷെര്മാന് പറഞ്ഞു. സിന്ധിലെ ജനങ്ങളും അമേരിക്കയുമായി ഒരുപാലമിടുവാനാണ് ശ്രമിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാര്‍ സിന്ധി ഭാഷയില്‍ അവരുമായി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമാത്ത് ഉള് ദവാ ഭീകര നേതാവ് ഹാഫിസ് സയ്യിദിന്റെ പ്രവര്‍ത്തനം ഇവിടെ ശക്തമാണ്. പാക് സര്‍ക്കാര്‍ ഇദ്ദേഹത്തിന് സ്വതന്ത്രമായ സൗകര്യങ്ങളാണ് നല്‍കിയിരിക്കുന്നത്. ഭാരതത്തിന്റെ അതിര്‍ത്തിയിലെ താര് മരുഭൂമി മേഖലയില്‍ മദ്രസകളും കോളേജുകളും നിര്‍മ്മിച്ച് മദ്രസാ നെറ്റ്വര്‍ക്ക് ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സിന്ധ് മേഖലയില്‍ ആളുകള്‍ ഇല്ലാതായിെക്കാണ്ടിരിക്കുകയാണെന്നും ആരും ഇതത്ര ശ്രദ്ധിക്കുന്നില്ലായെന്നും ആംനസ്റ്റി ഇന്റര്‍ നാഷണല്‍ യുഎസ് ഡയറക്ടര്‍ ടി. കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: